December 21, 2020
December 21, 2020
ജിദ്ദ: സൗദിയിൽ വീണ്ടും കര,വ്യോമ,നാവിക പാതകൾ അടച്ചു. ഒരാഴ്ചത്തേക്കാണ് യാത്രാ നിരോധനമെങ്കിലും ആവശ്യമെങ്കിൽ വിലക്ക് തുടരും. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് നടപടി.
ഇതിന്റെ ഭാഗമായി, അത്യാവശ്യ സര്‍വിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിെന്റ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേ തുടര്‍ന്ന് താഴെ കൊടുത്ത മുന്‍കരുതല്‍ നടപടികളെടുക്കാന്‍ സൗദി ഗവണ്‍മെന്‍റ് തീരുമാനിച്ചു.
എല്ലാ അന്താരാഷ്ട്ര വിമാന സര്‍വിസുകളും താല്‍കാലികമായി ഒരാഴ്ചത്തേക്ക് നിര്‍ത്തലാക്കും. അസാധാരണ കേസുകളുമായി ബന്ധപ്പെട്ട വിമാന സര്‍വിസുകള്‍ മാത്രം അനുവദിക്കും. അതോടൊപ്പം നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് പോകാന്‍ അനുവാദമുണ്ടാകും. ഇൗ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് വരെ നീട്ടാം.
ഗതാഗത മന്ത്രാലയവുമായി ആരോഗ്യ മന്ത്രി നടത്തിയ ആലോചനയെ തുടര്‍ന്ന് പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗാതഗതത്തെ വിലക്കില്‍ നിന്ന് ഒഴിവാക്കി. പുതിയ വൈറസിന്റെ സ്വഭാവം വ്യക്തമാകുന്നതുവരെയും പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ് വിലക്കിനുള്ള തീരുമാനമെന്നും കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ തീരുമാനം പുനപരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme
00974 66200167