Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് റോയൽ ഒമാൻ പൊലീസ്

September 13, 2019

September 13, 2019

തൊഴിലുടമകൾ നേരിട്ട് വൈദ്യുതി ബിൽ അടക്കുന്ന അപ്പാർട്മെൻറിലും വീടുകളിലും താമസിക്കുന്നവർക്ക് ബില്ലിൽ അവരുടെ പേരില്ലെങ്കിലും രേഖകൾ സമർപ്പിക്കാം. 

മസ്കത്ത് : ഒമാനിലെ താമസക്കാർ അവരുടെ വ്യക്തിഗത വിവരങ്ങൾ പുതുക്കി നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് രാജ്യത്തെ വിദേശികളെ ഓർമിപ്പിച്ചു. ഏറ്റവും അടുത്ത സിവിൽ സ്റ്റാറ്റസ്ഓഫീസുകൾ സന്ദർശിച്ച് നിങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുതുക്കാൻ കഴിയും. ഇതുസംബന്ധമായ ഔദ്യോഗിക ഉത്തരവ് വ്യാഴാഴ്ച റോയൽ ഒമാൻ പൊലീസ് പുറപ്പെടുവിച്ചു.

താമസക്കാരനായാലും കെട്ടിടം ഉടമയായാലും അവരുടെ സ്വന്തം പേരിലുള്ള വൈദ്യുതി ബില്ലുകളാണ് വിവരങ്ങൾ പുതുക്കാനായി സമർപ്പിക്കേണ്ടത്. ജനങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമായ വിവരം ലഭിക്കാനാണ് ഇതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാച്ച്ലർ താമസക്കാരാണെങ്കിൽ കെട്ടിടം ഉടമയുടെ സാക്ഷ്യപത്രേത്താടെ എല്ലാവർക്കും ഒരേ ബിൽ സമർപ്പിക്കാം.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഇലക്ട്രോണിക് സെൻസസിന്റെ ഭാഗമാണ് വിവരശേഖരണം. തൊഴിലുടമകൾ നേരിട്ട് വൈദ്യുതി ബിൽ അടക്കുന്ന അപ്പാർട്മെൻറിലും വീടുകളിലും താമസിക്കുന്നവർക്ക് ബില്ലിൽ അവരുടെ പേരില്ലെങ്കിലും രേഖകൾ സമർപ്പിക്കാം. തൊഴിലുടമയുടെ സാക്ഷ്യപത്രവും ഒപ്പം നൽകണം. അടുത്ത കുടുംബക്കാരുടെ വീടുകളിൽ താമസിക്കുന്നവർക്ക് ബന്ധുവിന്റെ പേരിലുള്ള വൈദ്യുതി ബില്ലുകൾ സമർപ്പിക്കാമെന്നും അറിയിപ്പിൽ പറയുന്നു. ഇ-സെൻസസ് 2020 ആരംഭിക്കുന്നതിന്റെ ഭാഗമായി താമസക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാനാണ് ഇതെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.


Latest Related News