Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയെന്ന് സൗദി,നിഷേധിച്ച് ഇറാൻ 

September 18, 2019

September 18, 2019

റിയാദ് : സൗദി അരാംകോ ആക്രമണത്തില്‍ ഇറാനു പങ്കുള്ളതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാനില്‍നിന്നു തന്നെയാണെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവിടാനിരിക്കുന്നതെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നത്. ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ ഇറാൻ നിർമിതമാണെന്നും സംഭവത്തില്‍ ഇറാന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ആയുധങ്ങളുടെ തെളിവുകളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും-ആഭ്യന്തര മന്ത്രാലയം  പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ ഹാത്തമി വ്യക്തമാക്കി. സംഭവത്തില്‍ ഇറാനു പങ്കുള്ളതായുള്ള ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പ്രശ്‌നം വളരെ വ്യക്തമാണ്. സൗദിക്കും യമനിനും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണം ആഗോളരാഷ്ട്രങ്ങളുടെ ഇച്ഛാശക്തിയുടെ പരീക്ഷണവേള കൂടിയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നിനോട് ഇന്ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് ഏകദേശം ഉറപ്പാണെന്ന് ലണ്ടനിലെ സൗദി ദൂതന്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരനും വ്യക്തമാക്കി.


Latest Related News