Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അമേരിക്കൻ സഹായത്തോടെ യു.എ.ഇ നിർമിച്ച ചാരനിരീക്ഷണ സംവിധാനം ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് 

December 12, 2019

December 12, 2019

ദോഹ : തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായി അമേരിക്കയുടെ സഹായത്തോടെ നിർമിച്ച ചാര നിരീക്ഷണ സംവിധാനം യു.എ.ഇ രാഷ്ട്രീയ എതിരാളികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തങ്ങളുടെ പ്രാദേശിക എതിരാളികളായ ഖത്തറും ഫിഫ,യു.എൻ,എന്നീ രാജ്യാന്തര സമിതികളും ചാര നിരീക്ഷണ സംവിധാനമുപയോഗിച്ചുള്ള യു.എ.ഇ യുടെ സൈബർ ആക്രമണത്തിന്  ഇരയായിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഗൂഗ്ൾ,യാഹൂ തുടങ്ങി അമേരിക്കയിലെ പ്രമുഖ കമ്പനികളും ഈ സംവിധാനം വഴി ആക്രമണത്തിന് ഇരയായതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

നാസയിലെ മുൻ ഉദ്യോഗസ്ഥൻ റിച്ചാർഡ് ക്ലർക്കിന്റെ നേതൃത്വത്തിലാണ് ചാരനിരീക്ഷണ സംവിധാനം വികസിപ്പിച്ചത്.മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷിന്റെയും ബിൽ ക്ളിന്റന്റെയും സഹായിയായിരുന്ന റിച്ചാർഡ് ക്ളർക് നാസയിലെ ജോലി രാജിവെച്ച്‌ അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ചാരനിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനായി യു.എ.ഇ യിൽ നിന്നും കരാർ നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2001 ലെ അമേരിക്കൻ ഭീകരാക്രമണത്തെ തുടർന്ന് അൽ ഖാഇദ ഉൾപെടെയുള്ള ഭീകര സംഘടനകളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് യു.എ.ഇ ഇത്തരമൊരു ചാരനിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. എന്നാൽ പിന്നീട് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാൻ ചാരനിരീക്ഷണ സംവിധാനം യു.എ.ഇ ദുരുപയോഗം ചെയ്തതായാണ് വെളിപ്പെടുത്തൽ. 

2017 ൽ സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ഖത്തർ ന്യൂസ് ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരിൽ തെറ്റായ പ്രസ്താവന നൽകിയിരുന്നു. ഖത്തറിനെതിരെ ഉപരോധത്തിൽ ഏർപെട്ട ഒരു അയൽരാജ്യമാണ് ഇതിനു പിന്നിലെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനെ ഏറെക്കുറെ ശരിവെക്കുന്നതാണ് റോയിട്ടേഴ്‌സിന്റെ പുതിയ വെളിപ്പെടുത്തൽ.


Latest Related News