June 10, 2020
June 10, 2020
ദോഹ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായുള്ള പരാതികൾ വർധിക്കുന്നു. വിമാനത്താവളങ്ങളിൽ നിന്ന് ഇവരെ സ്വദേശങ്ങളിൽ തിരിച്ചെത്തിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർ ഉൾപെടെ പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രവാസികളിൽ ഒരു വിഭാഗം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് ;പരാതി.. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും എല്ലാ നിർദേശങ്ങളും പാലിച്ചാണ് നാട്ടിലെത്തുന്ന പ്രവാസികളെ ക്വറന്റൈൻ കേന്ദ്രങ്ങളിലോ അതാത് പ്രദേശങ്ങളിലോ എത്തിക്കുന്നത്.
ഒരു കെ.എസ്.ആർ.ടി.സി ബസിൽ പരമാവധി ഇരുപതോ ഇരുപത്തിയൊന്നു പേരെയോ മാത്രമാണ് അനുവദിക്കാറുള്ളത്. പലപ്പോഴും പത്തോ അതിൽ കുറവോ യാത്രക്കാരുമായാണ് ഓരോ വിമാനത്താവളത്തിൽ നിന്നും ബസുകൾ മറ്റു ജില്ലകളിലേക്ക് പോകുന്നത്.തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇത്തരം ബസ് സർവീസുകൾ നടത്തുന്നുണ്ട്. ബസ് പുറപ്പെട്ടു കഴിഞ്ഞാൽ ലക്ഷ്യ സ്ഥാനത്ത് അല്ലാതെ മറ്റൊരിടത്തും നിർത്താൻ അനുമതിയില്ല.എന്നാൽ ഇടക്ക് ബസ് നിർത്തണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുന്നത് ഉൾപെടെ വിമാനയാത്രയിൽ ഉപയോഗിച്ച മാസ്കും ഗ്ലൗസുകളും അലക്ഷ്യമായി ബസിനുള്ളിൽ ഉപേക്ഷിക്കന്നതുവരെ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെയുള്ള ചിലരുടെ പെരുമാറ്റം പല ബസ് ഡ്രൈവർമാർക്കും തലവേദനയായിരിക്കുകയാണ്.
ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളോട് മാന്യമായി പെരുമാറുന്നില്ലെന്നും അവരെ മനുഷ്യരായി പോലും പരിഗണിക്കാൻ തയാറാകുന്നില്ലെന്നുമുള്ള പരാതികൾ ഉയരുന്നതിനിടെയാണ് ഗൾഫ് മലയാളികളിൽ ചിലരെങ്കിലും ഇത്തരം പ്രവർത്തനങ്ങളിലൂടെ പ്രവാസി മലയാളികൾക്ക് മുഴുവൻ ചീത്തപ്പേരുണ്ടാക്കുന്നത്. ഏറ്റവുമധികം രോഗവ്യാപനമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവരായതു കൊണ്ടു തന്നെ നാട്ടിലുള്ളവരിൽ ഭീതിയുണ്ടാകുന്നത് സ്വാഭാവികമാണ്. ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയാൽ ഭാര്യയും കുഞ്ഞുങ്ങളും ഉൾപെടെയുള്ള കുറെയധികം ആളുകൾ അവിടെ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ഈ ബസുകളിലെ ഡ്രൈവർമാർ പറയുന്നു. ചില പ്രവാസികൾ ബസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കും ഗ്ലൗസുകളും മാത്രമല്ല ബസിനകത്തെ സാമൂഹ്യ അകലം ലംഘിച്ചു കൊണ്ടുള്ള ചിലരുടെ പെരുമാറ്റം പോലും ജീവന് ഭീഷണിയായാണ് അവർ കാണുന്നത്.അതിനാൽ ഗൾഫിൽ നിന്നും ഏറെ പ്രയാസപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾ നാട്ടിലെ എല്ലാ സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്നാണ് ഇവർ അഭ്യർത്ഥിക്കുന്നത്.
വീട്ടിൽ സൗകര്യങ്ങളുള്ളവർക്ക് ഇൻസ്റ്റിറ്റ്യുഷണൽ ക്വറന്റൈൻ നിർബന്ധമില്ലാതായതോടെ വീടുകളിൽ തിരിച്ചെത്തുന്നവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് വലിയ അപകടത്തിനിടയാക്കും.അതുകൊണ്ടു തന്നെ വന്ദേ ഭാരത് മിഷൻ വഴിയോ ചാർട്ടേഡ് വിമാനങ്ങളിലോ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾ തുടക്കം മുതൽ അവസാനം വരെ അതാത് സ്ഥലങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പാലിക്കുക തന്നെ വേണം.
നിർബന്ധമായും ഓർത്തിരിക്കേണ്ട ചില നിർദേശങ്ങൾ ചുവടെ :
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക