Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
ഒമാൻ പൗരനായ അബ്ദുല്ല അൽ ഷംസിയുടെ ജീവപര്യന്തം ശിക്ഷ രാജ്യാന്തര നിയമങ്ങൾക്ക് എതിരെന്ന് ഖത്തർ 

August 12, 2020

August 12, 2020

ദോഹ :  ഒമാൻ പൗരനായ അബ്ദുല്ല അൽ ഷംസിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച യുഎഇ ഫെഡറൽ കോടതി വിധിയെ ഖത്തർ അപലപിച്ചു.രഹസ്യാന്വേഷണ കേസുമായി ബന്ധപ്പെട്ടുണ്ടായ വിധി നീതിക്ക് നിരക്കാത്തതും വസ്തുതാവിരുദ്ധവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇയാൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും രാജ്യത്തിന്റെ നിയമത്തിനെതിരാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വിധി രാജ്യങ്ങൾ തമ്മിൽ പരസ്പരം കാത്തു സൂക്ഷിക്കുന്ന പ്രതിബദ്ധതക്ക് എതിരാണ് വിധിയെന്നും ഖത്തർ അഭിപ്രായപ്പെട്ടു.2020 മേയിലാണ് യു.എ.ഇ കോടതി അൽ ഷംസിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.യു.എ.ഇ ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വിധി ശരിവെച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു.

യു.എ.ഇ യിൽ സ്‌കൂൾ പഠനം നടത്തുന്നതിനിടെ  2018 ആഗസ്റ്റിലാണ് ഖത്തറിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ചു ഷംസിയെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇരുപത്തിയൊന്നു വയസ്സുള്ള അൽ ഷംസി വൃക്കയിലെ അർബുദത്തോടൊപ്പം കടുത്ത വിഷാദ രോഗവും നേരിടുന്നുണ്ട്. അബ്ദുല്ല അൽ ഷംസിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും ഈയിടെ രംഗത്തെത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

 

 


Latest Related News