March 28, 2020
March 28, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യത്തിന് ഉത്പന്നങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഭക്ഷ്യോത്പന്നങ്ങൾക്ക് ഖത്തറിൽ ഒരു തരത്തിലുള്ള ക്ഷാമവും നേരിടില്ലെന്നും സഫാരി മാൾ മാനേജിങ് ഡയറക്റ്റർ അബുബക്കർ മാടപ്പാട്ട് ന്യൂസ്‌റൂമിനോട് പറഞ്ഞു. നിലവിൽ ആറുമാസത്തേക്കുള്ള എല്ലാ ഉൽപന്നങ്ങളും ശേഖരിച്ചിട്ടുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ നാളുകളിൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. അതേസമയം ഇന്ത്യൻ പച്ചക്കറികൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇന്ത്യയിൽ സമ്പൂർണ ലോക്ഡൌൺ പ്രഖ്യാപിച്ചത് ചരക്ക് നീക്കത്തിന് തടസ്സമായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഖത്തർ വ്യവസായ-വാണിജ്യ മന്ത്രാലയത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സവാളയ്ക്ക് മാത്രമാണ് ഖത്തറിൽ ക്ഷാമം നേരിടുന്നത്. ലുലു മാളിന്റെ ഒരു ശാഖയിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി സവാള ലഭ്യമല്ല. ചില ഗ്രോസറികളിൽ സവാള ലഭ്യമാണെങ്കിലും കിലോയ്ക്ക് 10 മുതൽ 12 റിയാൽ വരെയാണ് ഈടാക്കുന്നത്. അതേസമയം സഫാരി മാളിൽ അത്യാവശ്യത്തിന് സവാള ലഭ്യമാണ്. ഒരാൾക്ക് രണ്ടു കിലോ സവാള വരെ നൽകും. 6.50 റിയാൽ മാത്രമാണ് കിലോയ്ക്ക് ഈടാക്കുന്നത്. എന്നാൽ ഇതും ഉടൻ അവസാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.