Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
കോവിഡിന്റെ മറവിലും കബളിപ്പിക്കൽ,ഖത്തറിൽ നിലവാരം കുറഞ്ഞ മാസ്കുകളും സാനിറ്റയ്‌സറുകളും വിൽപന നടത്തിയവർക്കെതിരെ നടപടി  

November 22, 2020

November 22, 2020

ദോഹ : ഖത്തറില്‍ നിലവാരമില്ലാത്ത മാസ്‌കുകളും സ്റ്റെറിലൈസറുകളും വില്പന നടത്തിയവർക്കെതിരെ  വാണിജ്യ വ്യവസായ മന്ത്രാലയം നടപടിയെടുത്തു.. വാണിജ്യ സ്ഥാപനങ്ങളും കടകളും കേന്ദ്രീകരിച്ച് മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 68 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായും മന്ത്രാലയം അറിയിച്ചു. 

ഇതില്‍ 61 ലംഘനങ്ങള്‍ പൊതുജനാരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാത്തവയാണ്. നിലവാരമില്ലാത്ത ഫെയ്‌സ് മാസ്‌കുകളും സ്റ്റെറിലൈസറുകളും വില്‍പന നടത്തിയതിനാണ് മറ്റ് ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

രാജ്യത്തെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് പരിശോധനാ ക്യാമ്പെയ്‌നുകള്‍ നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

രാജ്യത്ത് കൊവിഡിനെതിരായി പൊതുജനാരോഗ്യ മന്ത്രാലയവും മറ്റ് ആരോഗ്യ സംവിധാനങ്ങളും നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി എല്ലാവരും പാലിക്കണമെന്നും നിയമങ്ങള്‍ പാലിക്കാത്ത വിതരണക്കാരെ നിരീക്ഷിക്കുന്നതിനായി പരിശോധനകൾ ഊര്ജിതമാക്കുമെന്നും  മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് 2008 ലെ നിയമ നമ്പര്‍ (8) ലംഘിക്കുന്നവര്‍ക്കെതിരെ 3,000 റിയാല്‍ മുതല്‍ ഒരു മില്യണ്‍ റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News