Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
ഖത്തറിൽ മിനിമം വേതനം,ഖത്തർ അമീറും നരേന്ദ്രമോദിയും ട്രോളിൽ വൈറലായി 

September 02, 2020

September 02, 2020

ദോഹ : ട്രോളുകൾക്കു പഞ്ഞമില്ലാത്ത കേരളത്തിൽ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കിയ ഖത്തർ അമീറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉൾപെടുത്തിയുള്ള ട്രോളുകൾ വൈറലാവുന്നു.രാജ്യത്തെ തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെയും നരേന്ദ്രമോദിയെയും താരതമ്യപ്പെടുത്തിയുള്ള ട്രോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഖത്തർ അമീറിന്റെ ചിത്രത്തോടൊപ്പം കിട്ടിക്കൊണ്ടിരുന്ന കൂലി എല്ലാവർക്കും 1800 റിയാൽ ശമ്പളമാക്കിയ ഭരണാധികാരിയെന്നും നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം കിട്ടിക്കൊണ്ടിരുന്ന കൂലി ഇല്ലാതാക്കി,എല്ലാർക്കും പണി ഇല്ലാണ്ടാക്കിയ ഭരണാധികാരി എന്നും അടിക്കുറിപ്പ് നൽകിയാണ് ട്രോൾ. ട്രോൾ സംഘ് എന്ന ഇടതുപക്ഷ പേജിലാണ് ട്രോൾ പ്രത്യക്ഷപ്പെട്ടത്.

ട്രോളിനെ അനുകൂലിച്ചു രംഗത്തെത്തിയവർ നരേന്ദ്രമോദിയുടെ ഭരണ പരാജയങ്ങൾ എണ്ണിപ്പറയുമ്പോൾ ഭരണ നേട്ടങ്ങൾ നിരത്തി ഓൺലൈൻ പോരിനിറങ്ങുന്നവരും കുറവല്ല.

ഖത്തറിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ഉൾപെടെയുള്ള വിദേശ തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഉൾപെടെ 1800 റിയാൽ കുറഞ്ഞ വേതനം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അമീർ ഒപ്പുവെച്ചത്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തികൊണ്ടുള്ള പുതിയ പ്രഖ്യാപനത്തെ അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രശംസിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.

 


Latest Related News