February 10, 2021
February 10, 2021
ദോഹ: ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കിന് പകരമായി എത്തിയ ഇന്ത്യന്‍ നിര്‍മ്മിത ആപ്ലിക്കേഷനായ 'ജോഷി'ല്‍ ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടിന്റെ മാതൃകമ്പനി കൂടിയായ പ്രാദേശിക ഭാഷാ ടെക് പ്ലാറ്റ്‌ഫോം വെര്‍സെ ഇന്നോവേഷന്റെതാണ് ജോഷ്. ഖത്തര്‍ ഇന്‍വെസ്റ്റ് കമ്പനിക്കൊപ്പം വേറേയും നിരവധി പേര്‍ ജോഷില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
വെര്‍സെ ഇന്നോവേഷന്‍ ആകെ 10 കോടി ഡോളറാണ് പുതിയ നിക്ഷേപങ്ങളിലൂടെ സമാഹരിച്ചത്. ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റല്‍ പാര്‍ട്ട്‌നേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ സോഷ്യല്‍ മീഡിയ വീഡിയോ ആപ്പായ ജോഷില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ടിക്‌ടോക്കിന് പകരമായി എത്തിയ ഇന്ത്യയുടെ ബദല്‍ എന്നാണ് ജോഷ് ആപ്പിനെ പലരും വിശേഷിപ്പിക്കുന്നത്.
2020 ഡിസംബറില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫവേവ് എന്നീ കമ്പനികളില്‍ നിന്ന് 10 കോടി ഡോളര്‍ നിക്ഷേപം സമാഹരിച്ചതിന് പിന്നാലെയാണ് പുതിയ നിക്ഷേപവും. ഇന്ത്യയില്‍ ടിക്‌ടോക്ക് നിരോധിക്കപ്പെട്ടതോടെയാണ് അതേ മാതൃകയിലുള്ള ഷോര്‍ട്ട് വീഡിയോ ആപ്പായ ജോഷ് ഉയര്‍ന്നു വന്നത്.
സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ പെട്ടെന്നാണ് ജോഷ് ആപ്പ് വളര്‍ന്നത്. പ്രാദേശികഭാഷകളില്‍ ആപ്പിന് ലഭിച്ച സ്വീകാര്യത ഈ വളര്‍ച്ചയുടെ പ്രതിഫലനമാണ്. 100 കോടി ഡോളറാണ് ജോഷിന്റെ മൂല്യം.
നിലവില്‍ എട്ടര കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് പ്രതിമാസം ജോഷില്‍ ഉള്ളത്. കൂടാതെ പ്രതിദിനം 150 കോടി വീഡിയോകളാണ് ഇന്ത്യയിലെ അതിവേഗം വളരുന്ന ഹ്രസ്വ വീഡിയോ ആപ്പായ ജോഷില്‍ പ്ലേ ചെയ്യപ്പെടുന്നതെന്നും വെര്‍സെ ഇന്നോവേഷന്‍ പറയുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.