Breaking News
ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു |
ഖത്തറിൽ രോഗവ്യാപനം കൂടുകയാണെങ്കിൽ കോവിഡ് നിയന്ത്രണങ്ങളുടെ നാലാം ഘട്ടം നീട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

August 14, 2020

August 14, 2020

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച്  മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള കുടുംബങ്ങളുടെ ഒത്തുകൂടലുകളും മറ്റ് സാമൂഹിക കൂടിച്ചേരലുകളും ഖത്തറില്‍  കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതായി നാഷനല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.ബലിപെരുന്നാളിന് ശേഷം ഈദുല്‍ ഫിത്വര്‍ സമയത്തേക്കാള്‍ രോഗവ്യാപനം കൂടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വൈകീട്ട് ചേർന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോവിഡ് മുന്‍ കരുതലുകള്‍ സ്വീകരിക്കാതെയുള്ള ഒത്തുചേരലുകള്‍ ഒരു ഇടവേളയ്ക്കു ശേഷം രോഗവ്യാപനം വീണ്ടും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കുടുംബക്കാര്‍ക്കിടയിലുള്ള കോവിഡ് വ്യാപനം നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അല്‍ ഖാല്‍ പറഞ്ഞു.സ്വദേശികളും വിദേശികളുമായ പ്രൊഫഷനലുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ രോഗം വ്യാപിച്ചതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന ഏതാനും ദിവസം കോവിഡ് വ്യാപനം കൂടിയാല്‍ നിയന്ത്രണം നീക്കുന്നതിന്റെ നാലാംഘട്ടം നീട്ടിവയ്‌ക്കേണ്ടി വരും. നിലവിലെ തീരുമാനപ്രകാരം സപ്തംബറിലാണ് നാലാംഘട്ടം ആരംഭിക്കേണ്ടത്.

രോഗവ്യാപനത്തിന്റെ മൂർധന്യ ഘട്ടത്തിൽ ദിനംപ്രതി രണ്ടായിരത്തിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കണക്ക് അഞ്ഞൂറിൽ താഴെ മാത്രമാണ്.ദൈനംദിന വ്യാപന നിരക്ക് കുറക്കുന്നതിന് കഴിഞ്ഞ രണ്ടു മാസങ്ങളിലായി സ്വീകരിച്ച നടപടികൾ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയില്‍ മാസ്‌ക്ക് ധരിക്കേണ്ടിവരുമെന്ന് അല്‍ ഖാല്‍ പറഞ്ഞു. മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പോകുന്നവര്‍ മാസ്‌ക്ക് ധരിക്കണമെന്നും ചുരുങ്ങിയത് ഒന്നര മീറ്റര്‍ സാമൂഹ്യ അകലം പാലിക്കണെന്നും ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ മുന്നറിയിപ്പ് നല്‍കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  
 


Latest Related News