Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കയ്യും കണ്ണും കെട്ടി വാഹനത്തിൽ കടത്തിക്കൊണ്ടു പോയി,മോചനത്തിന് പണം നൽകിയിട്ടില്ലെന്ന് ഖത്തറിലെ വ്യവസായി 

February 16, 2021

February 16, 2021

ദോഹ : പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്നു പേരാണെന്ന് സംശയം.ഖത്തറിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും മോചനത്തിനായി താനോ ബന്ധുക്കളോ പണം നൽകിയിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു.തന്നെ എങ്ങനെയാണ് മോചിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കയ്യും കണ്ണും കെട്ടി വാഹനത്തിലാണ് തന്നെ കൊണ്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിനായി പോകുന്നതിനിടെ മുടവന്തേരിയിൽ വെച്ച് സ്‌കൂട്ടറിൽ നിന്ന് ബലമായി പിടിച്ചിറക്കി ഒരു സംഘം അഹമ്മദിനെ കാറിൽ കയറ്റി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ഏതാണ്ട് അറുപത് ലക്ഷം രൂപയാണ് സംഘം മോചനത്തിനായി ആവശ്യപ്പെട്ടത്. ഖത്തറിലെ സൾഫർ കെമിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അഹമ്മദിനെ ബിസിനസ് സംബന്ധമായ ചില തർക്കങ്ങൾ തുടർന്നാണ് സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏതാനും  പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക. 


Latest Related News