Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിനെതിരായ ഏകപക്ഷീയമായ ഉപരോധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഖത്തർ യു.എന്നിൽ  

November 27, 2020

November 27, 2020

ന്യൂയോർക്ക്: ഉപരോധ രാജ്യങ്ങളുടെ ഏകപക്ഷീയവും നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ നടപടികളെ അപലപിക്കാന്‍ ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ നിർദേശങ്ങളെ അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായ നടപടികള്‍ തുടരുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻത്  സെയ്ഫ് അല്‍താനി പറഞ്ഞു. 

'ഏകപക്ഷീയമായ നിര്‍ബന്ധിത നടപടികള്‍ ഉടന്‍ അവസാനിപ്പിക്കുക' എന്ന വിഷയത്തില്‍  എക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അറിയ  -ഫോര്‍മുല വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരന്നു അവര്‍. റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, നൈജര്‍, സെയിന്റ് വിന്‍സന്റ്, ഗ്രനേഡിയന്‍സ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചു കൂട്ടിയത്. 

മൂന്ന് വര്‍ഷത്തിലേറെയായി ഖത്തര്‍ നിയമവിരുദ്ധമായ നടപടികള്‍ നേരിടുകാണ്. നിയമപരമല്ലാത്തതും ഏകപക്ഷീയമായതും ന്യായീകരണം ഇല്ലാത്തതുമായ ഉപരോധമാണ് ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയത്. പരമാധികാരത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമം അസ്വീകാര്യവും നിയമവിരുദ്ധവുമാണ്. ഇത് ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന് കീഴിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കരാറുകൾക്കും വിരുദ്ധവും കൂട്ടായ സുരക്ഷാ ചട്ടക്കൂടുകളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും  ഇത് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പ്രത്യേക ശ്രദ്ധയുള്ള പ്രദേശത്തെ പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. 

ഈ നിര്‍ബന്ധിത നടപടികള്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പ്രമേയങ്ങളെ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശവും ഏകപക്ഷീയമായ നിര്‍ബന്ധിത നടപടികളും എന്ന തലക്കെട്ടിലുള്ള യു.എന്‍ പ്രമേയം 74/154 ചൂണ്ടിക്കാട്ടി ഷെയ്ഖ ആലിയ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യു.എന്‍ ചാര്‍ട്ടറിനും വിരുദ്ധമായ ഏകപക്ഷീയമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്ന പ്രമേയമാണ് ഇത്. 

ഖത്തര്‍ ഭരണകൂടത്തിനെതിരായ ഏകപക്ഷീയമായ നടപടികളുടെ ഫലമായി ഖത്തറിലെ പൗരന്മാരെയും താമസക്കാരെയും ബാധിക്കുന്ന നിരവധി സാമൂഹികവും മാനുഷികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായെന്നും അനേകം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News