March 04, 2021
March 04, 2021
ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമാക്കി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ തീരുമാനം.കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചുള്ള ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്നാണ് നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ അനുമതി നൽകിയത്.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഫെബ്രുവരി ആദ്യത്തിൽ പുനഃസ്ഥാപിച്ച നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനം.നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്.
ഓഫിസുകളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.
ഓഫിസുകളിലെ യോഗങ്ങളിൽ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.
ഇൻഡോർ പരിപാടികളിൽ അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളിൽ 15 പേർക്കും അനുമതി.
പാർക്കുകളിലെയും ബീച്ചുകളിലെയും കളിസ്ഥലങ്ങൾ അടക്കും.
റസ്റ്റോറൻറുകൾ, കഫേകൾ എന്നിവയുടെ പ്രവർത്തനശേഷി കുറച്ചു. മാളുകളിലെ ഫുഡ്കോർട്ടുകൾ അടക്കണം.
പള്ളികൾ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങൾ, ടോയ്ലെറ്റ് എന്നിവ അടച്ചിടും.
ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയിൽ തന്നെ നിലവിലുള്ള ശേഷിയിൽ സ്കൂളുകൾ പ്രവർത്തിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക