ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കറുപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.പുതിയ നിയന്ത്രണങ്ങൾ ഏപ്രില്‍ 9 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
നിയന്ത്രണങ്ങൾ ഇവയാണ് :
- പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍നില 50 ശതമാനമായി കുറച്ചു
- മ്യൂസിയം, ലൈബ്രറികള്‍ അടക്കും
- പൊതു പാര്‍ക്കുകളിലും കോര്‍ണിഷിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല
- തുറന്ന സ്ഥലങ്ങളില്‍ വാക്സിനെടുത്ത അഞ്ച് പേരിലധികം പേര്‍ ഒരുമിച്ച് നില്‍ക്കരുത്
- പള്ളികളിലേക്ക് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
- തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളുടെ ശേഷി അമ്പത് ശതമാനം മാത്രമമേ ആകാവൂ
- ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് എന്നിവ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി ശനി ദിവസങ്ങളില്‍ ഉണ്ടാകില്ല, അല്ലാത്ത ദിനങ്ങളില്‍ 20 ശതമാനം ശേഷിയോടെ മാത്രം
- മാളുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ മാത്രം
- 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
- റസ്റ്റോറന്‍റുകളിലും കഫ്തീരിയകളിലും ഹോം ഡെലിവറി മാത്രം
- സൂഖുകളില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
- സൂഖുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയോടെ മാത്രം
- ബ്യൂട്ടി സെന്‍ററുകള്‍, ഹെയര്‍ സലൂണുകള്‍ അടച്ചിടും
കഴിഞ്ഞയാഴ്ച്ച പുനസ്ഥാപിച്ച നിയന്ത്രണങ്ങള്‍ അതേ പടി തുടരും. അതിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങള്‍
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക