Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അറബ് മേഖലയിലെ സംഘർഷങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും  അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം എന്ത് ചെയ്തുവെന്ന് ഖത്തർ അമീർ 

September 24, 2020

September 24, 2020

ദോഹ : ഫലസ്തീൻ,സിറിയ ഉൾപെടെ അറബ് മേഖലയിലെ സംഘർഷങ്ങളിലും മനുഷ്യവകാശ ലംഘനങ്ങളിലും അന്താരാഷ്ട്രസമൂഹം പാലിക്കുന്ന നിഷ്ക്രിയ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതുസയിൽ നടത്തിയ പ്രസംഗം അറബ് സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.ഫലസ്തീനിലും അറബ് പ്രദേശങ്ങളിലും ഇസ്രായേല്‍ തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെയും അധിനിവേശത്തിനെതിരെയും വിരലനക്കാതെ നിഷ്ക്രിയരായി നോക്കിനില്‍ക്കുന്ന ലോകസമൂഹത്തിന്റെ നിലപാടിനെയാണ് അമീർ കടുത്ത ഭാഷയിൽ വിമർശിച്ചത്.ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെയും അനധികൃത കുടിയേറ്റം തുടരുന്നതിനെതിരെയും ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും എന്ത് നിലപാടെടുത്തുവെന്ന് അമീര്‍ ചോദിച്ചു.അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരെയുള്ള പ്രത്യക്ഷമായ ലംഘനമാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പാക്കുന്നതിന് ഇസ്രായേല്‍ വിഘാതം സൃഷ്ടിക്കുകയാണെന്നും അമീർ പറഞ്ഞു.അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയങ്ങള്‍ ആധാരമാക്കിയും 2002ലെ അറബ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തിലും മാത്രമേ ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം സാധ്യമാകുകയുള്ളൂവെന്നും അമീര്‍ പറഞ്ഞു.

ഫലസ്തീൻ ജനത വർഷങ്ങളായി അനുഭവിച്ചുവരുന്ന അധിനിവേശവും മനുഷ്യാവകാശ ലംഘനങ്ങളും അറുതിയില്ലാതെ തുടരുന്നതിനിടെ ചില ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര കരാറുണ്ടാക്കിയ സാഹചര്യത്തിലാണ് ഖത്തർ അമീർ നിലപാട് ആവർത്തിച്ചു പ്രഖ്യാപിച്ചത്.യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഖത്തറും ഇസ്രയേലുമായി കരാറുണ്ടാക്കാൻ ശ്രമിക്കുന്നതായി ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ വാർത്തകൾ നൽകിയിരുന്നു.എന്നാൽ ഫലസ്തീൻ വിഷയത്തിന് ശാശ്വത പരിഹാരമാകാതെ ഇസ്രയേലുമായി കരാറിന് ഒരുക്കമല്ലെന്ന് ഖത്തർ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. 

സിറിയയിൽ മനുഷ്യരാശിക്കെതിരായ അതിക്രമങ്ങളും യുദ്ധ കുറ്റകൃത്യങ്ങളും നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഖത്തർ തുടർന്നും പിന്തുണ നൽകുമെന്നും അമീർ തന്റെ യു.എൻ പ്രസംഗത്തിൽ ആവർത്തിച്ചു. സിറിയയിലെ സഹോദരങ്ങൾക്ക് എല്ലാ തരത്തിലുമുള്ള സഹായങ്ങളും നൽകുമെന്നും അമീർ അമീർ പറഞ്ഞു.റഷ്യയുടെ നിർദേശപ്രകാരം പുതിയ ഭരണഘടനയുണ്ടാക്കുന്ന പ്രക്രിയക്ക് സിറിയൻ ഭരണകൂടം ഇപ്പോഴും തടസ്സം നിൽക്കുകയാണെന്നും അമീർ കുറ്റപ്പെടുത്തി.ജനീവ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പിലാക്കി രാഷ്ട്രീയ പരിഹാരത്തിലെത്തുക മാത്രമാണ് സിറിയൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഏക മാർഗമെന്നും അമീർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News