Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ നിരവധി നടപടികൾ സ്വീകരിച്ചതായി സൗദി ഉദ്യോഗസ്ഥൻ 

November 09, 2019

November 09, 2019

വാഷിംഗ്ടൺ : ഉപരോധ രാജ്യങ്ങളുമായുള്ള സംഘര്‍ഷം ലഘൂകരിക്കാൻ ഖത്തര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടതായി സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ തുറന്നു സമ്മതിച്ചതായി റിപ്പോർട്ട്. യു.എസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് ആണ് മുതിർന്ന സൗദി ഉദ്യോഗസ്ഥന്റെ പ്രസ്താവന പുറത്തുവിട്ടത്. പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് സൗദി ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണിൽ തങ്ങളുടെ റിപ്പോര്‍ട്ടറോട് സംസാരിച്ചതെന്നും ബ്ലൂംബര്‍ഗ് വെളിപ്പെടുത്തി. സൗദി,യു.എ.ഇ, ബഹ്‌റൈൻ,ഈജിപ്ത് എന്നീ അയൽ രാജ്യങ്ങളുമായുള്ള സംഘര്‍ഷം പരിഹരിക്കാൻ നിരവധി
നടപടികളാണ് ഖത്തര്‍ സ്വീകരിച്ചത്. ഭീകരവാദ ധനസഹായ വിരുദ്ധ നിയമം നടപ്പാക്കിയതടക്കം ഇതില്‍ ഉള്‍പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉപരോധരാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്തര്‍ ഇനിയും കൂടുതല്‍ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ബ്ലൂം ബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ,അയല്‍രാജ്യങ്ങളുമായി
നിരുപാധിക ചര്‍ച്ചയ്ക്കു തയാറാണെന്ന് ഖത്തര്‍ വീണ്ടും ആവർത്തിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അഥിയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എത്രയും പെട്ടെന്ന് സാധ്യമാകുന്ന സമയത്ത്
ചര്‍ച്ച നടത്തണമെന്നാണ് ഖത്തറിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


Latest Related News