November 09, 2019
November 09, 2019
വാഷിംഗ്ടൺ : ഉപരോധ രാജ്യങ്ങളുമായുള്ള സംഘര്‍ഷം ലഘൂകരിക്കാൻ ഖത്തര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടതായി സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ തുറന്നു സമ്മതിച്ചതായി റിപ്പോർട്ട്. യു.എസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് ആണ് മുതിർന്ന സൗദി ഉദ്യോഗസ്ഥന്റെ പ്രസ്താവന പുറത്തുവിട്ടത്. പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് സൗദി ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണിൽ തങ്ങളുടെ റിപ്പോര്‍ട്ടറോട് സംസാരിച്ചതെന്നും ബ്ലൂംബര്‍ഗ് വെളിപ്പെടുത്തി. സൗദി,യു.എ.ഇ, ബഹ്‌റൈൻ,ഈജിപ്ത് എന്നീ അയൽ രാജ്യങ്ങളുമായുള്ള സംഘര്‍ഷം പരിഹരിക്കാൻ നിരവധി
നടപടികളാണ് ഖത്തര്‍ സ്വീകരിച്ചത്. ഭീകരവാദ ധനസഹായ വിരുദ്ധ നിയമം നടപ്പാക്കിയതടക്കം ഇതില്‍ ഉള്‍പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉപരോധരാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്തര്‍ ഇനിയും കൂടുതല്‍ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ബ്ലൂം ബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ,അയല്‍രാജ്യങ്ങളുമായി
നിരുപാധിക ചര്‍ച്ചയ്ക്കു തയാറാണെന്ന് ഖത്തര്‍ വീണ്ടും ആവർത്തിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അഥിയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എത്രയും പെട്ടെന്ന് സാധ്യമാകുന്ന സമയത്ത്
ചര്‍ച്ച നടത്തണമെന്നാണ് ഖത്തറിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.