Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
വിമാനം റദ്ദാക്കിയ സംഭവത്തിൽ ചില മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഇന്ത്യൻ എംബസി

May 11, 2020

May 11, 2020

ദോഹ: ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഖത്തറിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. വിമാനം റദ്ദാക്കിയത് സാങ്കേതിക തടസ്സങ്ങള്‍ കാരണമാണെന്നും ലാന്റിങ്, ഹാന്‍ഡ്‌ലിങ് ചാര്‍ജുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമല്ലെന്നും എംബസി ട്വിറ്ററില്‍ വ്യക്തമാക്കി. അതേസമയം 'സാങ്കേതിക കാരണങ്ങള്‍' എന്താണെന്ന് വിശദീകരിക്കാന്‍ എംബസി തയ്യാറായില്ല.

നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകളോടെ അഞ്ചു മണിക്കൂർ മുമ്പ് വരെ വിമാനത്താവളത്തിലെത്തിയ രോഗികളും ഗർഭിണികളും ഉള്‍പ്പെടെയുള്ള 180 ലേറെ യാത്രക്കാരാണ് ഇന്നലെ മണിക്കൂറുകളോളം കാത്തിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അധികൃതർക്ക് കഴിയാതിരുന്ന സാഹചര്യത്തിൽ മാധ്യമങ്ങളിൽ വന്‍വിമര്‍ശനം ഉയരുന്നതിനിടെയാണ്എംബസി ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്തെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.       


Latest Related News