Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ജീവനക്കാരുടെ എണ്ണം കുറക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് ഖത്തർ എയർവെയ്‌സ് സി.ഇ.ഒ 

May 19, 2020

May 19, 2020

ഖത്തർ എയർവെയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കനുസരിച്ച് നിലവിൽ  46,000 പേരാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഇതനുസരിച്ച് 9,200പേർക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. 

ദോഹ : കോവിഡ് വ്യാപനം വ്യോമയാന മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ഖത്തർ എയർവേയ്‌സ് സ്ഥിരീകരിച്ചു.ചുരുങ്ങിയത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കമ്പനിയുടെ 20 ശതമാനം വിമാനങ്ങളും പറത്താന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ മറ്റു വഴികളില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

ലോകത്തെ എല്ലാ വിമാന കമ്പനികളും നേരിടുന്ന പ്രതിസന്ധിയാണിത്.സാമൂഹിക അകലം പാലിക്കുകയെന്ന നിർദേശം വിമാന സർവീസിൽ പ്രായോഗികമല്ല.ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകാലമാണ് ഇതിന് വേണ്ടതെന്നും ഇതൊരിക്കലും പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.

 മാസ്‌ക്കും കയ്യുറകളും ധരിക്കുക, അണുവിമുക്തി നടത്തുക,ഹെപ ഫില്‍ട്ടര്‍ ഉപയോഗിച്ച് എയര്‍ ഫില്‍ട്ടര്‍ ചെയ്യുക തുടങ്ങിയവ മാത്രമാണ് വിമാനത്തിനകത്ത് നടപ്പിലാക്കാൻ കഴിയുന്ന സുരക്ഷാ മുൻകരുതലുകൾ. ഇവ നടപ്പാക്കുന്നതില്‍ ഖത്തര്‍ എയര്‍വെയ്‌സ് മുന്‍നിരയിലാണ്. വിമാന ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അണുനാശിനികള്‍ നല്‍കുക, ശരീര താപം പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ എയർവെയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കനുസരിച്ച് നിലവിൽ  46,000 പേരാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഇതനുസരിച്ച് 9,200പേർക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. 

യു.എ.ഇ യിലെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലെ ഒട്ടുമിക്ക വിമാനക്കമ്പനികളും ജീവനക്കാരെ കുറക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.ഇതേതുടർന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപെടെ നിരവധി ഇന്ത്യക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News