January 08, 2021
January 08, 2021
ദോഹ : മൂന്നര വർഷം നീണ്ട ഉപരോധം പിൻവലിച്ചതിനു പിന്നാലെ ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ സൗദി വ്യോമപാതയിലൂടെ സർവീസുകൾ പുനരാരംഭിച്ചു.ഖത്തർ എയർവേയ്‌സ് തങ്ങളുടെ ട്വിറ്റര് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.ഇന്നലെ രാത്രി പ്രാദേശിക സമയം 8.45ന് ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക് പുറപ്പെട്ട ക്യുആര്‍ 1365 ആണ് സൗദിയുടെ വ്യോമപാതയിലൂടെ സര്‍വീസ് നടത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ യാത്രാ വിമാനം.ഇന്നലെ വൈകിട്ട് മുതല്‍ ഏതാനും യാത്രാ വിമാനങ്ങള്‍ സൗദിയുടെ വ്യോമപാത ഉപയോഗിച്ചു തുടങ്ങിയതായും ഖത്തര്‍ എയര്‍വേയ്‌സ് ട്വീറ്ററിൽ അറിയിച്ചു.സൗദി ആസ്ഥാനമായ അൽ അറബിയ ചാനലും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഉപരോധത്തിന് ശേഷം ഇ വ്യോമപാതകൾ ഒഴിവാക്കി പകരം ഇറാൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ വ്യോമപാതയിലൂടെയാണ് ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത്. ദൂരം കൂടിയതിനാൽ ഇത് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാക്കിയിരുന്നു.
ഈജിപ്തും ഖത്തറിനായി ഉടൻ വ്യോമാതിർത്തി തുറക്കുമെന്നും എന്നാൽ ഇത് ഈജിപ്തിന്റെ ഉപാധികൾ നിറവേറ്റുന്നതിനെ ആശ്രയിച്ചായിരിക്കുമെന്നും അൽ-അറേബ്യ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പത്രമായ അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഈ മാസം നാലിന് വൈകിട്ടാണു ഭിന്നതകള്‍ പരിഹരിച്ച് സൗദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, ജല അതിര്‍ത്തികള്‍ തുറന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക