June 05, 2020
June 05, 2020
ദോഹ: ഖത്തറിലെ പ്രമുഖ എണ്ണ, വാതക കമ്പനിയായ ഖത്തര്‍ എന്‍ജിനീയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി(ക്യുകോണ്‍) താൽക്കാലിക ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിന് ചാർട്ടേഡ് വിമാനങ്ങളുപയോഗിച്ച് സർവീസ് തുടങ്ങി. കൊച്ചി,അഹമ്മദാബാദ്, മധുര, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകൾ നടത്തുന്നത്.ആദ്യ വിമാനം വെള്ളിയാഴ്ച പുലർച്ചെ 2.30ന് ആദ്യ വിമാനം കൊച്ചിയിലേക്കു പുറപ്പെട്ടു.
ഖത്തറിൽ നിന്നും ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനി ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് തങ്ങളുടെ ജീവനക്കാരെ തിരിച്ചയക്കുന്നത്.3,000 മുതല്‍ 4,000 വരെ താല്‍ക്കാലിക തൊഴിലാളികളാണ് സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടവരുടെ പട്ടികയിലുള്ളത്. ഈ കമ്പനികളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറു കണക്കിന് തൊഴിലാളികള്‍ രണ്ട് മാസമായി ജോലിയില്ലാതെ വിവിധ ക്യാമ്പുകളില്‍ കഴിയുകയായിരുന്നു.ഷട്ട്ഡൗണ്‍ ജോലികള്‍ക്കായി കൊണ്ടുവന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരിച്ചയക്കുന്നതിനായി ഇന്ത്യയിലേക്ക് പന്ത്രണ്ടു വിമാനസര്‍വീസുകള്‍ക്കു കൂടി അനുമതി തേടിയിട്ടുണ്ടെന്ന് ക്യുകോണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഖത്തർ ട്രിബ്യുൺ പത്രത്തോട് പറഞ്ഞു.താൽകാലിക ജീവനക്കാർ ഉൾപെടെ പതിനായിരത്തോളം ജീവനക്കാരാണ് ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.
കോവിഡ് സംബന്ധിച്ച എല്ലാ മെഡിക്കല്‍ പ്രോട്ടോക്കോളും പാലിച്ചാണ് കമ്പനി തൊഴിലാളികളെ തിരിച്ചയക്കുന്നത്.ഏതാനും മാസത്തേക്ക് വിദേശത്ത് നിന്ന് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത പല കമ്പനികളും അവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏർപ്പാടാക്കി വരുന്നതായും റിപ്പോർട്ടുകളുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക