Breaking News
സൗദിയില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു  | ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ വിജയികൾക്ക് കാറുകൾ സമ്മാനമായി നൽകി | 37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  |
ഖത്തറില്‍ നല്‍കുന്ന ഫൈസര്‍ വാക്‌സിന്റെ പ്രതിരോധശേഷി ആറ് മാസത്തിനു ശേഷവും തുടരുന്നു; ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെയും ഫലപ്രദമെന്ന് കമ്പനി

April 02, 2021

April 02, 2021

ദോഹ: കൊവിഡ്-19 രോഗത്തിനെതിരായി അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഫലപ്രാപ്തി ആറു മാസത്തിനു ശേഷവും തുടരുന്നു. ദീര്‍ഘകാല ഫലങ്ങള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയതെന്ന് കമ്പനി പറഞ്ഞു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്റെ റെഗുലേറ്ററി നില വിപുലീകരിക്കാമെന്നും കമ്പനി പറഞ്ഞു. 

അവസാനഘട്ട ട്രയലില്‍ പങ്കെടുത്ത 46,307 പേരുടെ ഫോളോ അപ്പ് ഡാറ്റ വിശകലനം ചെയ്താണ് വാക്‌സിന്‍ ആറ് മാസത്തിനുശേഷവും ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മുതല്‍ ആറ് മാസം വരെയുള്ള രോഗലക്ഷണങ്ങള്‍ തടയുന്നതിന് വാക്‌സിന്‍ 91.3 ശതമാനം ഫലപ്രദമാണ്. അമേരിക്കയില്‍ മാത്രം വാക്‌സിന്റെ ഫലപ്രാപ്തി നിരക്ക് 92.6 ശതമാനമാണെന്ന് ഫൈസറും പങ്കാളിയായ ബയോണ്‍ടെകും പറയുന്നു. 

അതേസമയം കൊറോണ വൈറസിന്റെ B.1.351 എന്ന ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദത്തിനെതിരെ തങ്ങളുടെ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്നത് സംബന്ധിച്ച ആദ്യ വിവരങ്ങളും കമ്പനി പുറത്തുവിട്ടു. 

ദക്ഷിണാഫ്രിക്കയില്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത 800 പേരില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ് രോഗം പിടിപെട്ടു. ഇതില്‍ ആറ് പേര്‍ക്ക് B.1.351 എന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണ് ബാധിച്ചത്. ഇവര്‍ എല്ലാവരും പ്ലസിബോ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരായിരുന്നു എന്നതിനാല്‍ വാക്‌സിന്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന നിഗമനത്തിലാണ് കമ്പനി എത്തിയത്. 

എഫ്.ഡി.എയ്ക്ക് ബയോളജിക് ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാന്‍ ഇപ്പോള്‍ പുറത്തുവന്ന ഫലങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന് കമ്പനി പറയുന്നു. വാക്‌സിന് നിലവില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി എഫ്.ഡി.എ നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം അവസാനിക്കുന്നത് വരെ മാത്രമാണ് ഇതിന് സാധുത ഉണ്ടാവുക. അതിന് ശേഷം എപ്പോള്‍ വേണമെങ്കിലും അനുമതി റദ്ദാക്കാം. എന്നാല്‍ ഔദ്യോഗിക അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ ദീര്‍ഘകാലം ഉപയോഗിക്കാം. 

ഖത്തറില്‍ നിലവില്‍ നല്‍കുന്ന രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍. രാജ്യത്ത് ആദ്യം അനുമതി ലഭിച്ച വാക്‌സിനാണ് ഇത്. 2020 ഡിസംബര്‍ അവസാനമാണ് ഖത്തര്‍ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇതിനൊപ്പം മൊഡേണ വാക്‌സിനും ഇപ്പോള്‍ ഖത്തറില്‍ നല്‍കുന്നുണ്ട്. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News