Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു,ഗുജറാത്തിൽ ജാഗ്രത

August 29, 2019

August 29, 2019

ലാഹോർ : പാകിസ്താൻ 290 കിമി പരിധിയുള്ള  മിസൈൽ പരീക്ഷിച്ചു. ഗസ്‌നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മിസൈൽ പരീക്ഷണ വാർത്ത പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ പരീക്ഷണത്തിന് വേണ്ടി പാകിസ്ഥാൻ രണ്ട് ദിവസം മുമ്പ് തന്നെ ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

ഇന്നലെ കറാച്ചിക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം പാകിസ്ഥാൻ അടക്കുകയും ചെയ്തിരുന്നു. കറാച്ചിക്ക് മുകളിലൂടെ പറക്കരുതെന്ന് എല്ലാ രാജ്യങ്ങൾക്കും നിർദേശം നൽകിയിരുന്നു. 

ഓഗസ്റ്റ് 28 മുതൽ 31 വരെ കറാച്ചിയിലെ മൂന്ന് വ്യോമപാതകൾ വഴിയുള്ള സഞ്ചാരം അന്താരാഷ്ട്ര വിമാനങ്ങൾ ഒഴിവാക്കണമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. പാക് വ്യോമയാന അധികൃതർ തന്നെ പകരം പാത നിർദ്ദേശിച്ചിരുന്നു.

അതേസമയം, ഒക്ടോബറിനോ നവംബറിലോ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് ഇന്നലെ പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു. റാവൽപിണ്ടിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് റാഷിദ് അഹമ്മദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.


Latest Related News