Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ഇന്റർനെറ്റ്,രണ്ടാംഘട്ട പദ്ധതി പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു 

November 03, 2019

November 03, 2019

ദോഹ : രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രണ്ടാംഘട്ട പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഇതിനായുള്ള ബെറ്റര്‍ കണക്ഷന്‍ രണ്ടാംഘട്ട പദ്ധതിക്കാണ് തുടക്കമായത്.
ഡിജിറ്റല്‍ മേഖലയിൽ  സാധാരണക്കാരായ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയുമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. 

മൂന്നുവര്‍ഷ കാലയളവിലേക്കാണ് പദ്ധതിയുടെ അടുത്തഘട്ടം നടപ്പാക്കുക. ഇതോടനുബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അഞ്ചു ഭാഷകളിലായി ഹുകൂമി വെബ്സൈറ്റില്‍ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങള്‍ ഉൾപ്പെടുത്തും.വിദേശ തൊഴിലാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കാനും പദ്ധതിയുണ്ട്. 
ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി, തൊഴില്‍ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ ഫഖ്റൂ എന്നിവരും പങ്കെടുത്തു. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലായി 1676 ടെക്നോളജിക്കല്‍ ഹാളുകള്‍ പൂര്‍ത്തിയാക്കിയതായും 16,000 കംപ്യുട്ടറുകളാണ്  ഇത് വഴി നല്‍കുന്നതെന്നും ചടങ്ങില്‍ അധികൃതര്‍ വ്യക്തമാക്കി.

2013ലാണ് ബെറ്റര്‍ കണക്ഷന്‍സ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. എന്നാല്‍, 2015ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായി ഇന്‍റര്‍നെറ്റ്,കംപ്യുട്ടർ, ചില ഓണ്‍ലൈന്‍ സേവനങ്ങള്‍, താമസസ്ഥലങ്ങളില്‍ തന്നെ പ്രത്യേക പരിശീലനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഹാളിലും 10 മൈക്രോ സോഫ്റ്റിന്റെ  അംഗീകാരമുള്ള വോഡാഫോണ്‍ വൈ-ഫൈ കംപ്യുട്ടറുകളാണ് സജ്ജീകരിക്കുന്നത്. പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെയായി 1.5 മില്യന്‍ തൊഴിലാളികള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്.


Latest Related News