February 04, 2021
February 04, 2021
ദോഹ: കൊവിഡ്-19 രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഖത്തറിലെ വാണിജ്യ, വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിലെ വാണിജ്യകാര്യ അണ്ടര്‍ സെക്രട്ടറി സാലെഹ് ബിന്‍ മജീദ് അല്‍ ഖുലൈഫിയാണ് ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്.
ഭക്ഷണശാലകളും കഫേകളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിങ് മാളുകള്‍, ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെ കൊവിഡ് പ്രതിരോധ നടപടികള്‍ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും.
ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ സേവനങ്ങള്‍ നവീകരിക്കുകയാണ് ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം പരിപാടിയുടെ ഉദ്ദേശമെന്നും ഖത്തര്‍ ടി.വിയിലെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
സാലെഹ് ബിന്‍ മജീദ് അല്‍ ഖുലൈഫി
നേരത്തേ രാജ്യത്തെ ഭക്ഷണശാലകളിലും കഫേകളിലും ഒരുസമയം ഇരിക്കാന്‍ കഴിയുന്ന ഉപഭോക്താക്കളുടെ എണ്ണം കുറച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു.
ഭക്ഷണശാലകളിലെയും കഫേകളിലെയും ഇന്‍ഡോര്‍ ഇരിപ്പിടങ്ങളില്‍ ആകെ ശേഷിയുടെ 15 ശതമാനം ആളുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നാണ് പുതിയ നിര്‍ദ്ദേശം. ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകളിലെയും കഫേകളിലെയും ഇത് 30 ശതമാനം വരെ ആകാം. ഔട്ട്ഡോര്‍ ഇരിപ്പിടങ്ങളില്‍ ആകെ ശേഷിയുടെ 50 ശതമാനം ആളുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. മാളുകളിലെയും ഷോപ്പിങ് സെന്ററുകളിലെയും ഫുഡ് കോര്‍ട്ടുകള്‍ അടയ്ക്കും. ഇവിടങ്ങളിലെ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം പാര്‍സലായി മാത്രം നല്‍കാമെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു.
ഇന്ന് മുതലാണ് പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.