Breaking News
ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ |
ഒമാൻ ഇന്ന് അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്നു,സൈനിക പരേഡ് ഉണ്ടാവില്ല 

November 18, 2020

November 18, 2020

മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാൻ ഇന്ന് അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്നു.  ആധുനിക ഒമാന്റെ ശില്‍പിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് നവംബർ പതിനെട്ടിന്  ഒമാന്‍ ദേശീയദിനമായി ആഘോഷിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തിന്റെ  ദുഃഖത്തിലും കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലും ആഹ്ലാദത്തോടെ ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും.

അമ്പതാമത് ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുന്നത്. ഇതിന്റെ ഭാഗമായി വർണ്ണാഭമായ വെടിക്കെട്ടുകളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ അഞ്ചിടങ്ങളിലാകും വെടിക്കെട്ടുകൾ നടക്കുക. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ജനറൽ സെക്രട്ടറിയേറ്റ് ഫോർ നാഷണൽ സെലിബ്രെഷൻസ് അറിയിച്ചിട്ടുണ്ട്.

മസ്‌ക്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്, അൽ സീബ് വിലായത്തുകളിലും ദോഫാർ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി എന്റർടൈൻമെന്റ് സെന്ററിലും നവംബർ 18ന് രാത്രി 8 മണി മുതൽ 8.30 വരെയാകും വെടിക്കെട്ടുകൾ നടക്കുക.

മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്ത്, ബുറൈമി വിലായത്ത് എന്നിവിടങ്ങളിൽ 21ന് രാത്രി 8 മണിക്കും വെടിക്കെട്ട് നടക്കും.

ദേശീയദിനത്തിന്റെ പ്രധാന ആകര്‍ഷണമായ സൈനിക പരേഡ് ഈ വര്‍ഷം ഉണ്ടാകില്ല. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കേണ്ടത് മുന്‍ നിര്‍ത്തിയാണ് സൈനിക പരേഡ് ഒഴിവാക്കിയത്. സായുധസേന പരേഡ് അടക്കം വലിയ പരിപാടികളോടെ  ദേശീയദിനത്തിന്റെ  സുവര്‍ണ ജൂബിലി ആഘോഷിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന തരത്തില്‍ വലിയ ഒത്തുചേരലുകള്‍ക്ക് കാരണമാകുന്ന ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സുല്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു.  ആഘോഷങ്ങള്‍ എല്ലാവരുടെയും ഹൃദയത്തിലാണ് വേണ്ടതെന്നും കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാല്‍ ദേശീയദിനാഘോഷത്തില്‍ ഒത്തുചേരലുകള്‍ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News