March 31, 2020
March 31, 2020
മസ്കത്ത് : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപെടുത്തി. അത്യാവശ്യ ജോലികൾ ചെയ്യാൻ നിർബന്ധമായും ഹാജരായിരിക്കേണ്ട തൊഴിലാളികൾ ഒഴികെ മറ്റുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് നിർദേശം. അതേ സമയം,അത്യാവശ്യ സന്ദർഭങ്ങളിൽ പൊതുതാൽപര്യം കണക്കിലെടുത്ത് ഏത് ജോലിയും ചെയ്യാൻ ഏത് ജീവനക്കാരനെയും വിളക്കാമെന്നും ഉത്തരവിൽ പറയുന്നു. പുതിയ നിർദേശങ്ങൾ ഏപ്രിൽ 1 (നാളെ) മുതൽ പ്രാബല്യത്തിൽ വരും.
ജീവനക്കാരുടെ എണ്ണം കുറക്കുന്നത് ഇടപാടുകളെ ബാധിക്കുന്നില്ലെന്ന് വിവിധ മന്ത്രാലയങ്ങൾ ഉറപ്പാക്കണം. രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും അവർ സ്വീകരിക്കണം.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്..
രോഗം പടരുന്നത് കുറക്കാൻ പൗരന്മാരുടെയും താമസക്കാരുടെയും യാത്ര പരിമിതപ്പെടുത്തുന്നതിന് സൈനിക, സുരക്ഷാ ഏജൻസികൾ ആവശ്യമായ നടപടികൾ സ്വീകരിക്കും. വിവിധ ചെക് പോയിന്റുകളിൽ സായുധ സേനയും പോലീസും പരിശോധനകൾ ശക്തമാക്കും. മറ്റു ഗവർണറേറ്റുകളിലേക്കുള്ള പോക്കുവരവുകൾ നിയന്ത്രിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം.
പുതിയ നിയന്ത്രണങ്ങളുമായി സഹകരിക്കാൻ സുപ്രീം കമ്മറ്റി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.