Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
'ഹിക്ക' ചുഴലിക്കൊടുങ്കാറ്റ് ദുഖമില്‍ ആഞ്ഞടിച്ചു,വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല 

September 25, 2019

September 25, 2019

കനത്ത മഴയില്‍ ദുഖമിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വലിയ തോതില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും നിര്‍ത്തിയിട്ട കാറുകള്‍ വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.

മസ്കത്ത്: 'ഹിക്ക' ചുഴലിക്കൊടുങ്കാറ്റ് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുഖമില്‍ ആഞ്ഞടിച്ചു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് കനത്ത മഴയോടൊപ്പം ചുഴലിക്കൊടുങ്കാറ്റ് തീരത്തെത്തിയത്. രാത്രിയോടെ മഴയുടെ ശക്തിയില്‍ ചെറിയ കുറവാനുഭവപ്പെട്ടു.കനത്ത കാറ്റില്‍ പലയിടത്തും കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. കനത്ത മഴ ഇന്നും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച സന്ധ്യക്ക് ഒമാന്‍ സമയം ഏഴരയോടെ മസീറ ദ്വീപിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ് അല്‍ മദ്റക്കക്കും ഇടയില്‍ ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രഭാഗം തീരം തൊട്ടതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.

കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 124 കിലോമീറ്റര്‍ വരെയായി ഉയര്‍ന്നിരുന്നു. ദുഖം വിമാനത്താവളത്തിലെ കാലാവസ്ഥാ കേന്ദ്രത്തിൽ വൈകീട്ട് ആറരയോടെയാണ് ഈ വേഗം രേഖപ്പെടുത്തിയത്.കനത്ത മഴയില്‍ ദുഖമിലെ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വലിയ തോതില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും നിര്‍ത്തിയിട്ട കാറുകള്‍ വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. അപകട സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.

പൊലീസിനും സിവില്‍ ഡിഫന്‍സിനും പുറമെ വിവിധ സേനാ വിഭാഗങ്ങളിലെ അംഗങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു. വൈകീട്ട് ഏഴു മണി വരെ ദുഖം മേഖലയില്‍ 73 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചതായി മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു.കൊടുങ്കാറ്റ് ചൊവ്വാഴ്ച രാവിലെയാണ് ശക്തിയാര്‍ജിച്ച്‌ ചുഴലിയായി മാറിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 


Latest Related News