Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
'ലൗ ജിഹാദ്' പൊളിഞ്ഞു; ഒളിച്ചോടിയ യുവതി അബൂദബിയില്‍ വിവാഹിതയായി

October 04, 2019

October 04, 2019

അബുദാബി : ഡല്‍ഹില്‍ നിന്ന് കാണാതായ മലയാളി യുവതി അബൂദബിയില്‍ വിവാഹിതയായി. കാസര്‍കോട് സ്വദേശിയായ യുവാവുമായി ഇന്ന് അബൂദബി കോടതിയിലായിരുന്നു നിക്കാഹ്. യുവതിയുടെ തിരോധാനം നാട്ടില്‍ ലൗ ജിഹാദായി വ്യാഖ്യാനിക്കപ്പെട്ടത് വിവാദത്തിന് ഇടയാക്കിയിരുന്നു.

ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനായിരുന്ന സിയാനി ബെന്നി എന്ന കോഴിക്കോട്ടുകാരിയാണ്  ദില്ലിയില്‍ പഠിക്കുന്നതിനിടെ മുസ്ലിം യുവാവുമായി പ്രണയത്തിലാവുകയും തുടർന്ന് യു.എ.ഇ യിലേക്ക് പോവുകയും ചെയ്തത്. ഇതേതുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ കേരളത്തിലെ  ലൗ ജിഹാദ് സംഭവങ്ങള്‍ എന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാനാണ് അബൂദബിയില്‍ എത്തിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തട്ടികൊണ്ടു വന്നതാണെന്ന ആരോപണവും ലൗ ജിഹാദ് ആരോപണവും യുവതി അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നേരിട്ട് ഹാജരായി നിഷേധിക്കുകയായിരുന്നു. അബൂദബിയിലെ മാളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിയുമായി പ്രണയത്തിലായിരുന്ന യുവതി കഴിഞ്ഞമാസം 24 ന് അബൂദബി ജുഡീഷ്യല്‍ വകുപ്പിലെത്തി ഇസ്‍ലാം സ്വീകരിച്ചതായി പ്രഖ്യാപനവും നടത്തി. നാട്ടില്‍ നിന്ന് അബൂദബിയിലെത്തിയ മാതാപിതാക്കള്‍ ഇവരെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും യുവതി വിസമ്മതിച്ചു. ഇതിനിടെ ഇന്ന് രാവിലെയാണ് നിക്കാഹിന് ആവശ്യമായ രേഖകളും സാക്ഷികളുമായി ഇരുവരും അബൂദബി ശരീഅ കോടതിയിലെത്തിയത്. ജഡ്ജിയുടെ കാര്‍മികത്വത്തിലായിരുന്നു ഇവരുടെ വിവാഹം.


Latest Related News