Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
ഖത്തറിലെ സ്റ്റേഡിയം തൊഴിലാളികളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നോർവെ അന്വേഷിക്കും 

March 13, 2021

March 13, 2021

ദോഹ: 2022-ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേണ്ടി സ്റ്റേഡിയങ്ങൾ പണിയുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ കുറിച്ച് നോർവെ അന്വേഷിക്കുന്നു.   നോർവീജിയൻ വെൽത്ത് ഫണ്ടിന്റെ എത്തിക്സ് കൗൺസിൽ ആണ് അന്വേഷണം നടത്തുക.

ഖത്തറിലെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളാണ് അന്വേഷണ പരിധിയിൽ വരികയെന്ന് കൗൺസിൽ അദ്ധ്യക്ഷനായ ജോഹാൻ എച്ച്. ആൻഡെഴ്സൻ അഭിപ്രായപ്പെട്ടു.

നോർവീജിയൻ വെൽത്ത് ഫണ്ട് നടത്തുന്ന അന്വേഷണം ഖത്തറിലെ വിവിധ പദ്ധതികളിൽ നിന്നും നിക്ഷേപം പിൻവലിക്കുന്നതിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മുൻ ലോകകപ്പുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ നേരിട്ടുള്ള അനന്തരഫലമായാണ് പുതിയ അന്വേഷണം.

ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സേവന, നിർമാണ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളെ കൗൺസിൽ പരിശോധിച്ചപ്പോൾ, ആവശ്യമായ പെർമിറ്റുകൾ, ആരോഗ്യ പരിശോധനകൾ, മറ്റ് ചെലവുകൾ എന്നിവക്കായി തൊഴിലാളികളെ അവരുടെ സ്വന്തം രാജ്യങ്ങളിൽ കടക്കെണിയിലാക്കുന്ന രീതിയിലുള്ള നിയമന രീതികൾ കണ്ടെത്തിയിട്ടുണ്ട്.

"അവർ ഗൾഫിൽ എത്തിയപ്പോൾ അവർക്ക് നേരത്തെ വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ല." ആൻഡെഴ്സൻ ഒരു ഫോൺ അഭിമുഖത്തിൽ പറഞ്ഞു. തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ നഷ്ടപ്പെടുന്നതും വളരെ മോശം ജീവിത സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നതും തൊഴിലുടമകളെ മാറ്റാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാത്തതിനെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾ  നോർവീജിയൻ വെൽത്ത് ഫണ്ട് അന്വേഷിക്കും.

അതേസമയം തൊഴിലാളികളോടുള്ള സമീപനത്തിന്റെ പേരിൽ 2022 ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് ചില കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. ഖത്തറിനെതിരായുള്ള സ്ഥിരം ക്യാമ്പയിനിന്റെ ഭാഗമാണ് ഇത് എന്നാണ് വിലയിരുത്തൽ.

2010 ൽ ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയത് മുതൽ വിമർശനങ്ങൾ നേരിടുന്ന ഖത്തർ, തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിരവധി ഫലപ്രദമായ  നടപടികൾ ഇതിനകം സ്വീകരിചിട്ടുണ്ട്. നിലവിലെ തൊഴിലുടമകളുടെ അംഗീകാരമില്ലാതെ തൊഴിലാളികൾക്ക് പുതിയ ജോലികൾ ചെയ്യാൻ അവസരം ഒരുക്കുക, മിനിമം വേതനം ഏർപ്പെടുത്തുക, തൊഴിൽ സംരക്ഷണം വർധിപ്പിക്കുക എന്നിവ ഉൾപ്പെടുത്തി പുതിയ തൊഴിൽ പരിഷ്കാരങ്ങൾ കഴിഞ്ഞ വർഷം ഖത്തർ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News