Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഗൾഫിൽ നിന്നുള്ള ചരക്കുനീക്കം പ്രതിസന്ധിയിൽ, സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ നീക്കാനായില്ല

March 28, 2021

March 28, 2021

കെയ്റോ: സൂയസ് കാനില്‍ കുടുങ്ങിയ എവര്‍ഗ്രീൻ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികള്‍ തുടരുന്നു. മണലും ചളിയും നീക്കല്‍ പുരോഗോമിക്കുകയാണ്. കപ്പലിന്‍റെ ഭാരം കുറച്ച്‌ ടഗ് കപ്പല്‍ ഉപയോഗിച്ച്‌ വലിച്ച്‌ നീക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. മുന്നൂറിലേറെ കപ്പലുകളാണ് നിലവില്‍ യാത്ര മുടങ്ങി ദിവസങ്ങളായി  കാത്തുകിടക്കുന്നത്.

മണ്ണിലമര്‍ന്ന എവര്‍ഗ്രീൻ  കപ്പലിന്റെ മുന്‍വശം അല്‍പം ഉയര്‍ത്താനായി. 14 ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. ശക്തമായ കാറ്റും തിരമാലയും തിരിച്ചടിയാകുന്നുണ്ട്. കപ്പലിന്റെ പ്രൊപ്പല്ലുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. സൂയസ് കനാലില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ 321 ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലെ തടസം ആഗോള വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഗള്‍ഫില്‍നിന്ന് യൂറോപ്പിലേക്കുള്ള എണ്ണനീക്കവും തടസപ്പെട്ടിരിക്കുകയാണ്.

മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കുന്നതാണ്. ലോകത്തിലെ ചരക്കു ഗതാഗതത്തിന്‍റെ പത്തു ശതമാനവും ഇതുവഴിയാണ്. ചൊവ്വാഴ്ചയാണ് എവര്‍ഗ്രീന്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ചൈനയില്‍ നിന്ന് നെതര്‍ലാന്‍റ്സിലേക്കു പോകുകയായിരുന്ന നാനൂറ് മീറ്റര്‍ നീളവും രണ്ടു ലക്ഷം ടണ്‍ ഭാരവുമുള്ള കപ്പല്‍ കനത്ത കാറ്റില്‍പ്പെട്ട് വട്ടംതിരിഞ്ഞ് മുന്‍പിന്‍ഭാഗങ്ങള്‍ മണ്ണിലുറച്ചുപോകുകയായിരുന്നു.

കനാലില്‍ കുടുങ്ങിയ കപ്പലിനെ കേടുപറ്റാതെ നീക്കാനാണ്  ചളിയും മണലും ഡ്രജ് ചെയ്ത നീക്കുന്നത്. നിലവിലെ വേഗത്തില്‍  ഇത് പൂര്‍ത്തിയാകാന്‍ 5 ദിവസത്തിലധികം വേണം . മറ്റൊരുവഴി കണ്ടെയ്നറുകളും ഇന്ധനവും മാറ്റി ഭാരം കുറയ്ക്കലാണ്. ചരക്കുകള്‍ എയര്‍ ലിഫ്റ്റിങ് വഴി മാറ്റാനാണ് ആലോചിക്കുന്നത്.കപ്പലിനെ വലിച്ചുനീക്കാന്‍ സഹായിക്കുന്ന എട്ട് ടഗ്ഗുകള്‍ സമീപത്ത് ഇതിനോടകം എത്തിച്ചിട്ടുണ്ട്. വേലിയേറ്റം മുതലെടുത്ത് കപ്പല്‍ വലിച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷ. .രക്ഷാദൗത്യം നീണ്ടുപോയാൽ ഗൾഫിൽ നിന്നുള്ള ചരക്കു നീക്കത്തെ ഇത് ഗുരുതരമായി ബാധിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക     


Latest Related News