December 16, 2019
December 16, 2019
ന്യൂഡൽഹി : പൗരത്വ ബില്ലിനെതിരെ ജാമിയ മില്ലിയയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന പോലീസിന്റെയും കേന്ദ്രസർക്കാരിന്റെയും അവകാശവാദം പൊളിയുന്നു. ഡൽഹി സഫ്ദർജങ് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത പുറത്തു വിട്ടത്. വെടിയേറ്റ രണ്ടു പേർ ചികിത്സ തേടിയതായാണ് ആശുപത്രിസൂപ്രണ്ട് വെളിപ്പെടുത്തിയത്. അതേസമയം,ഇവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധം ഇന്ത്യയിലെ മുഴുവൻ സർവകലാശാലകളിലേക്കും കത്തിപ്പടരുകയാണ്. ഐ.ഐ.ടിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങി.വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തിൽ രാജ്യമെങ്ങും പ്രക്ഷോഭം തുടരുകയാണ്.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.