March 23, 2020
March 23, 2020
മസ്കത്ത് : കോവിഡ് വ്യാപനത്തെ തുടർന്ന് മസ്കത്തിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കാണിച്ച് റീജ്യനല്‍ മുനിസിപ്പാലീറ്റീസ് മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച മുതല്‍ തന്നെ നിയമം നിലവില്‍ വന്നു.
പൊതുജനങ്ങളുടെ ഒത്തുചേരലുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് കടകളുടെ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്ഷ്യോത്പന്നങ്ങള്‍, ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസി, ഒപ്റ്റികല്‍ സ്റ്റോര്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് മാത്രമാണ് ഇളവുള്ളത്. മാളുകള്‍ക്ക് പുറത്തുള്ള റസ്റ്റോറന്‍റുകള്‍ ഓര്‍ഡര്‍, ഡെലിവറി സേവനങ്ങള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും അറിയിപ്പില്‍ പറയുന്നു.
മാര്‍ച്ച് 18 മുതല്‍ രാജ്യത്തെ മാളുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും കടകളും പരമ്പരാഗത മാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. ജിമ്മുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, ബാര്‍ബര്‍- ബ്യൂട്ടി ഷോപ്പുകള്‍ എന്നിവയും അടഞ്ഞുകിടക്കുകയാണ്. നിരോധം ബാധകമല്ലാത്തതിനാല്‍ റൂവി ഹൈസ്ട്രീറ്റ് അടക്കം പ്രദേശങ്ങളില്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. പുതിയ നിര്‍ദേശത്തോടെ ഇത്തരം മേഖലകളിലെ കടകള്‍ക്കും താഴുവീണു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.