December 01, 2019
December 01, 2019
ദോഹ: സകാത്തിന്റെയും ചാരിറ്റിയുടെയും പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ സഹായം നല്‍കരുതെന്നും പണപ്പിരിവ് നടത്തരുതെന്നും ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി.
സംശയകരമായ രീതിയില്‍ സകാത്ത്, സംഭാവന, പാവപ്പെട്ടവര്‍ക്ക് സഹായം എന്നിവ നല്‍കുന്നതിനെതിരെ മന്ത്രാലയം ക്യാമ്പയ്ന്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വാട്ട്‌സ് ആപ്, ട്വിറ്റര്‍, എസ്.എം.എസ് എന്നീ മാധ്യമങ്ങളിലൂടെയാണ് ചിലര്‍ പണം പിരിക്കുന്നതെന്ന് മന്ത്രാലയം വക്താവ് മുഹമ്മദ് യാഖുബ് അല്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.
സംശയകരമായ രീതിയില്‍ പണം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലരും പലതരത്തിലുള്ള സഹായത്തിനായി സമീപിക്കാറുണ്ട്. ചിലര്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഇതെല്ലാം ചെയ്യാന്‍ ഖത്തറില്‍ നിയമപരമായ സംവിധാനങ്ങളുണ്ടെന്നും അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും മുഹമ്മദ് യാഖുബ് അല്‍ അലി പറഞ്ഞു.