Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
എത്യോപ്യയിൽ കൂട്ടക്കുരുതി :നൂറിലേറെ മൃതദേഹങ്ങൾ കണ്ടെത്തി 

November 14, 2020

November 14, 2020

അഡിസ് അബെബ : ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ നൂറുകണക്കിന് സാധാരണക്കാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാത്രി നടന്ന സംഭവം മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലാണ് പുറത്തുകൊണ്ടുവന്നത്.മായികാഡ്ര എന്ന പ്രദേശത്താണ്  സാധാരണക്കാരായ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വെട്ടിയും കുത്തിയുമാണു ഇവരെ കൊലപ്പെടുത്തിയതെന്ന്  ആംനസ്റ്റി അറിയിച്ചു.
ടിഗ്രെയില്‍ ശക്തമായ സ്വാധീനമുള്ള ടിഗ്രെയ് പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്(ടിപിഎല്‍എഫ്) ആണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് എത്യോപ്യന്‍‌ പ്രധാനമന്ത്രി അബിയ് അഹമ്മദ് ആരോപിച്ചു. അതേസയം, ടിപിഎല്‍എഫ് ഇക്കാര്യം നിഷേധിച്ചു.
എത്യോപ്യന്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മിലെ പോരാട്ടം നിയന്ത്രണാതീതമാണെന്നും യുദ്ധക്കുറ്റങ്ങള്‍ നടന്നിരിക്കാമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News