November 14, 2020
November 14, 2020
അഡിസ് അബെബ : ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ നൂറുകണക്കിന് സാധാരണക്കാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാത്രി നടന്ന സംഭവം മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലാണ് പുറത്തുകൊണ്ടുവന്നത്.മായികാഡ്ര എന്ന പ്രദേശത്താണ് സാധാരണക്കാരായ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വെട്ടിയും കുത്തിയുമാണു ഇവരെ കൊലപ്പെടുത്തിയതെന്ന് ആംനസ്റ്റി അറിയിച്ചു.
ടിഗ്രെയില്‍ ശക്തമായ സ്വാധീനമുള്ള ടിഗ്രെയ് പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്(ടിപിഎല്‍എഫ്) ആണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ് ആരോപിച്ചു. അതേസയം, ടിപിഎല്‍എഫ് ഇക്കാര്യം നിഷേധിച്ചു.
എത്യോപ്യന്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മിലെ പോരാട്ടം നിയന്ത്രണാതീതമാണെന്നും യുദ്ധക്കുറ്റങ്ങള്‍ നടന്നിരിക്കാമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.