Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിൽ പടയൊരുക്കം,മുഹമ്മദ്‌ ബിൻ സൽമാനും യുഎസ് പ്രതിരോധ സെക്രട്ടറിയും ചർച്ച നടത്തി

September 26, 2019

September 26, 2019

റിയാദ്: സൗദിയിൽ അമേരിക്കൻ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനുള്ള തുടർനടപടികളെ കുറിച്ച്  സൗദി-യുഎസ് നേതാക്കൾ ചർച്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാനും യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് എസ്‌പറും തമ്മിലാണ് ചർച്ച നടന്നത്.

ഫോണിൽ നടത്തിയ സംഭാഷണത്തിൽ പെന്റഗൺ മേധാവി സൗദിക്ക് എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കിയതായി സൗദി വാർത്താ ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. സൗദിക്ക് തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ആവശ്യമായ എന്തു സഹായവും അമേരിക്ക നൽകും. ഗൾഫ്‌-അറബ് മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇറാൻ നയം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സംഭാഷണത്തിൽ എസ്പർ വ്യക്തമാക്കി.

സൗദി അരാംകൊ ആക്രമണത്തിന് പിറകെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിൽ കൂടുതൽ സേനാ വിന്യാസത്തിന് അംഗീകാരം നൽകിയത്. ആക്രമണത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ഹൂതികൾ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ യുഎഇയിലും കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അരാംകൊ ആക്രമണത്തിൽ ഇറാനെതിരെ ആരോപണവുമായി വീണ്ടും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ രംഗത്തെത്തി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Latest Related News