Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഫെബ്രുവരി 27 മുതൽ കുവൈറ്റിലെത്തിയവർ പുറത്തിറങ്ങിയാൽ നാടുകടത്തും 

March 13, 2020

March 13, 2020

കുവൈത്ത് സിറ്റി: വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവര്‍ പുറത്തിറങ്ങിയാല്‍ പിടികൂടി നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതിനായി അധികൃതര്‍ വിപുലമായ പരിശോധനകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. മാർച്ച് 26 വരെ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 27 മുതല്‍ കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍നിന്ന് വന്നവര്‍ക്കാണ് വീട്ടുനിരീക്ഷണം നിര്‍ദേശിച്ചിട്ടുള്ളത്. ഏത് രാജ്യക്കാരാണെന്നതും സിവില്‍ െഎ.ഡി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഡ് സ്കാന്‍ ചെയ്താല്‍ രാജ്യത്ത് അവസാനമായി പ്രവേശിച്ച തീയതി അറിയാന്‍ കഴിയും. ഇതുവഴി വീട്ടുനിരീക്ഷണത്തില്‍ കഴിയേണ്ടവരെ എളുപ്പം കണ്ടെത്താന്‍ കഴിയും.

ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ലെബനോന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിറിയ, അസര്‍ബൈജാന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, നെതര്‍ലാന്‍ഡ്, നോര്‍വേ, സിങ്കപ്പൂര്‍, സപെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്ന് ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയവര്‍ക്കാണ് രണ്ടാഴ്ച വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ജോലിക്ക് പോവാനോ പുറത്തിറങ്ങാനോ പാടില്ല.

നിരീക്ഷണ കാലയളവിനിടെ പനിയോ കഫക്കെട്ടോ മറ്റു ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാല്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വീട്ടുനിരീക്ഷണം നിര്‍ദേശിച്ചരെ ജോലിക്ക് ഹാജരാകാന്‍ അനുവദിക്കരുതെന്നും ഇവരുടെ ശമ്ബളം വെട്ടിക്കുറക്കാന്‍ പാടില്ലെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News