Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഒരു വീട്ടിൽ രണ്ട് ഗാര്‍ഹിക തൊഴിലാളികളിൽ കൂടുതൽ പാടില്ലെന്ന് കുവൈത്ത്

October 24, 2019

October 24, 2019

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശി കുടുംബങ്ങളിൽ രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ നിയമിക്കരുതെന്ന് നിർദേശം. റെസിഡൻസി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ആദ്യത്തെ ഗാര്‍ഹിക തൊഴിലാളിക്ക് 100 ദീനാറും രണ്ടാമത്തെ തൊഴിലാളിക്ക് 300 ദീനാറും വിസ ഫീസ് ഈടാക്കണമെന്നും റെസിഡൻസി നിയമത്തിൽ നിർദേശമുണ്ട്.

കുടുംബാംഗങ്ങളുടെ പ്രായം, രോഗം, തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് കൂടുതൽ തൊഴിലാളികളെ അനുവദിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് തീരുമാനമെടുക്കാം. ഇത്തരം സാഹചര്യങ്ങളിൽ മൂന്നാമതൊരു തൊഴിലാളിക്കു വിസ അടിക്കണമെങ്കില്‍ 400 ദീനാര്‍ ഫീ നല്‍കണം. ഏഴ് അംഗങ്ങളുള്ള കുവൈത്തി കുടുംബത്തിന് പരമാവധി മൂന്ന് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ കൊണ്ടുവരാൻ അനുവദിക്കൂ.

ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കു നാല് ഗാര്‍ഹിക തൊഴിലാളികളെ വരെ കൊണ്ടുവരാം. അതേസമയം കുടുംബത്തില്‍ ഭിന്നശേഷിക്കാരായ ആളുകളുണ്ടെങ്കില്‍ അവർക്ക് പ്രത്യേകം സഹായിയെ അനുവദിക്കും. ഇതിനായി ഭിന്നശേഷിയുള്ളവരാണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.


Latest Related News