October 07, 2019
October 07, 2019
കോഴിക്കോട് : സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കൊലക്കേസ് പരമ്പരയിൽ നിർണായക വഴിത്തിരിവ്.ആറു കൊലപാതകങ്ങളും നടത്തിയത് ഷാജുവിന്റെ അച്ഛൻ സഖറിയയുടെ അറിവോടെയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ആദ്യത്തെ നാലു മരണങ്ങളും സഖറിയയുടെ അറിവോടെയായിരുന്നുവെന്നും സഖറിയയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.
ഷാജുവിന്‍റെ അച്ഛൻ സക്കറിയയാണ് പ്രധാനമായും ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്‍റെയും മരണങ്ങൾ സ്വാഭാവികമാണെന്നും അവർക്ക് അസുഖങ്ങളുണ്ടായിരുന്നെന്നും തുടർച്ചയായി പറഞ്ഞതും പ്രചരിപ്പിച്ചതും. ഈ വിവരം പുറത്തുവന്നപ്പോഴും ആദ്യം ജോളിയെ അനുകൂലിച്ച് സംസാരിച്ചതും സക്കറിയയും ഭാര്യയുമാണ്. എന്നാലിപ്പോൾ കുറ്റം സമ്മതിക്കുന്നതിലൂടെ ഈ കേസ് വീണ്ടും സങ്കീർണമാവുകയാണ്. ടോം തോമസ് എന്ന ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ അച്ഛന്‍റെ സഹോദരനാണ് സക്കറിയ. ടോം തോമസുമായി സക്കറിയക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് സൂചന. വീട്ടിൽ വന്ന് മദ്യപിക്കുന്നതടക്കം ടോം തോമസ് നേരത്തേ വിലക്കിയിരുന്നു. സക്കറിയയുമായാണ് ജോളിയ്ക്ക് കൂടുതൽ ബന്ധമുണ്ടായിരുന്നത്. അതിനാൽ പൊന്നാമറ്റം കുടുംബത്തിലെ ഓരോരുത്തരെയും ഷാജുവിന്‍റെ ഭാര്യയെയും കുഞ്ഞിനെയും വകവരുത്തിയ ശേഷം ഷാജുവും ജോളിയും വിവാഹിതരാവുകയായിരുന്നു.
സഖറിയയെ അൽപസമയത്തിനകം പോലീസ് ചോദ്യം ചെയ്‌തേക്കും