September 29, 2019
September 29, 2019
Image Credit : Twitter
ജിദ്ദ : സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഹം വെടിയേറ്റ് മരിച്ചു.വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് അംഗരക്ഷകന് വെടിയേറ്റതെന്നാണ് സൗദി ഭരണകൂടത്തിന്റെ വിശദീകരണം.ജിദ്ദയിൽ 'വ്യക്തിപരമായ തർക്ക'ത്തിനിടെ സൗദി രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റു മരിച്ചതായി സൗദിയുടെ ഔദ്യോഗിക ടെലിവിഷൻ ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തു.സൽമാൻ രാജാവിന്റെ എല്ലാ യാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്ന പ്രധാനികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.
സൗദിയെ ഞെട്ടിച്ച വാർത്ത അറിഞ്ഞു സൗദി നയതന്ത്ര മേഖലയിലെ പ്രമുഖർ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അനുശോചനം അറിയിച്ചിട്ടുണ്ട്.മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെയും നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെയും അംഗരക്ഷകൻ എന്നതിന് പുറമെ രണ്ടു പേരുമായും ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അബ്ദുൽ അസീസ് അൽ ഫഹം എന്ന് പലരും അനുസ്മരിച്ചു.
'അബ്ദുൽ അസീസ് അൽ ഫഹം യഥാർത്ഥ ഹീറോയും രാജ്യസ്നേഹിയുമായി ജീവിച്ചു. തന്റെ രാജ്യത്തെയും രാജാക്കന്മാരെയും ഭരണാധികാരികളെയും സ്നേഹിച്ച അബ്ദുൽ അസീസ് അൽ ഫഹത്തിന്റെ വേർപാടിൽ രാജ്യം ഒന്നടങ്കം ദുഖിക്കുന്നു.' യു.എ.ഇ യിലെ സൗദി സ്ഥാനപതി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.
2017 ൽ സൽമാൻ രാജാവ് പ്രത്യേക ഉത്തരവിലൂടെയാണ് ബ്രിഗേഡിയർ ജനറലായി അബ്ദുൽ അസീസ് അൽ ഫഗത്തിന് സ്ഥാനക്കയറ്റം നൽകിയത്.