Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
കശ്മീരിൽ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ഭീകരർക്കൊപ്പം പിടിയിൽ

January 12, 2020

January 12, 2020

ശ്രീനഗർ: തെക്കൻ കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ ത്വയ്യിബ ഭീകരർക്കൊപ്പം കശ്മീരിലെ പോലീസ് ഓഫീസർ പിടിയിൽ. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദേവിന്ദര്‍ സിങാണ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായത്.ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അല്‍താഫ്, ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ നവീദ് ബാബു എന്നിവര്‍ക്കൊപ്പമാണ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ടായ ദേവീന്ദര്‍ സിങിനെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കാറില്‍ ദല്‍ഹിയിലേക്ക് പോകുന്നതിനിടയിലായിരുന്നു മൂവരെയും അറസ്റ്റ് ചെയ്തത്.

കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍ നിന്നും നവീദ് ബാബുവിനെയും അല്‍ത്താഫിനെയും പുറത്തേക്ക് കടക്കാൻ ഡി.വൈ.എസ്.പി സഹായിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഡി.ഐ.ജി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷന്‍ വഴിയാണ് ദേവീന്ദര്‍ സിങിനെയും മറ്റുള്ളവരെയും പിടികൂടിയത്.

2013ല്‍ അഫ്‌സുല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

കാറിൽനിന്ന് രണ്ട് എ.കെ. 47 തോക്കും ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളും ഒരു എ.കെ. 47 തോക്കും പിടികൂടിയതായി അധികൃതർ അറിയിച്ചു.നേരത്തെ തെക്കൻ കാശ്മീരിൽ പതിനൊന്ന് ട്രക്ക് ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുതിർന്ന ലഷ്കർ കമാൻഡറായ നവീദ് ബാബു. ഇയാൾ ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ തന്റെ സഹോദരനുമായി നടത്തിയ ഫോൺ കോളുകൾ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കശ്മീർ ഡി.ഐ.ഡി അതുൽ ഗോയലിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ പോലീസ് സൂപ്രണ്ടിനോപ്പം ഒളിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന ഭീകരർ പിടിയിലായത്. ദേവീന്ദർ സിങ് പ്രതികളെ  ഡൽഹിയിലേക്ക് ഒളിച്ചുകടക്കാൻ സഹായിക്കുകയായിരുന്നുവെന്നാണ് വിവരം. ഭീകരർക്കൊപ്പം പിടിയിലാകുമ്പോൾ ദേവീന്ദർ സിങ് ഡ്യുട്ടിയിലായിരുന്നില്ലെന്നും രണ്ടു ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നതായും പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ദേവീന്ദർസിങ്ങിന് ധീരതയ്ക്കുള്ള രാഷ്ട്രപതി മെഡൽ സമ്മാനിച്ചിരുന്നു.

ഇതിനിടെ,ലഷ്കറെ ത്വയിബ ഭീകരർ ഡൽഹിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 


Latest Related News