May 12, 2021
May 12, 2021
ഗസ്സയില്‍ ഇസ്രായേല്‍നടത്തുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 12 കുട്ടികളുള്‍പെടെ 38 ആയി.മരിച്ചവരിൽ ഗർഭിണിയും ഉൾപെടും. 220 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2014നു ശേഷം ഗസ്സയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തില്‍ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂര്‍ണമായി തകര്‍ത്തു. അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് പുറമെ മെഡിക്കല്‍ ഉല്‍പാദന സ്ഥാപനങ്ങള്‍, ഡെന്‍റല്‍ ക്ലിനിക് എന്നിവയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ത്തത്. ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവര്‍ത്തിച്ച 13 നില കെട്ടിടവും ഇസ്രായേല്‍ ബോംബിട്ടുതകര്‍ത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
ജറൂസലമില്‍ ദിവസങ്ങളായി ഇസ്രായേല്‍ പൊലീസ് തുടരുന്ന ഭീകരതയില്‍ ഇതുവരെ 700ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുല്‍ അഖ്സയില്‍ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതില്‍ ലോകമെങ്ങും പ്രതിഷേധം ശക്തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758