Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ബാഗ്ദാദിൽ ഇന്ന് രാവിലെ വീണ്ടും ആക്രമണം നടത്തിയെന്ന വാർത്ത ഇറാഖ് നിഷേധിച്ചു 

January 04, 2020

January 04, 2020

ബാഗ്ദാദ് : വടക്കൻ ബാഗ്ദാദിലെ ടാജിയിൽ ശനിയാഴ്ച രാവിലെ മെഡിക്കൽ സംഘത്തിന് നേരെ വ്യോമാക്രണം നടത്തിയെന്ന വാർത്ത ഇറാഖി സൈന്യം നിഷേധിച്ചു.ഇറാഖിലെ മൊബിലൈസിങ് പൗരസേനയുടെ സൈനിക വ്യൂഹത്തിന് നേരെ ഇന്ന് വെളുപ്പിന് ആക്രമണം നടത്തിയതായി പൗരസേന അറിയിച്ചിരുന്നു. ഇറാഖി സൈന്യം വാർത്ത നിഷേധിച്ചതിന് പിന്നാലെ പിഎംഎഫും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ടാജിയിൽ മെഡിക്കൽ സംഘത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റു എന്നുമായിരുന്നു റോയിട്ടേഴ്‌സ് ഉൾപെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ,ഇന്നലെ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖസം സുലൈമാനി ഉൾപ്പെടെയുള്ളവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.


Latest Related News