Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അമേരിക്കൻ ഭീഷണി വിലപ്പോയില്ല,കപ്പലിലെ എണ്ണ വിറ്റതായി ഇറാൻ

August 26, 2019

August 26, 2019

തെഹ്റാന്‍: ജിബ്രാള്‍ട്ടര്‍ വിട്ടയച്ച അഡ്രിയന്‍ ഡരിയ വണ്‍ കപ്പലിലെ എണ്ണ വിറ്റതായി ഇറാന്‍. എണ്ണ എവിടേക്ക് കൊണ്ടുപോകണമെന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് അതിെന്‍റ ഉടമയും വാങ്ങിയവരുമാണെന്ന് ഇറാന്‍ സര്‍ക്കാര്‍ വക്താവ് അലി റബീഇ പറഞ്ഞു. ആരാണ് എണ്ണ വാങ്ങിയതെന്നോ ജിബ്രാള്‍ട്ടറില്‍ എത്തുംമുമ്ബാണോ അതോ ശേഷമാണോ വില്‍പന നടന്നതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയില്ല.

അമേരിക്ക പിന്തുടരുന്നുണ്ടെങ്കിലും എണ്ണ വില്‍പനയും വിതരണവും മുന്നോട്ടുപോകും. ലക്ഷ്യം തീരുമാനിക്കേണ്ടത് എണ്ണയുടെ ഉടമയാണ്. എണ്ണക്കപ്പലിനെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്ക, ഇതിനെ സ്വീകരിക്കുന്നതില്‍നിന്ന് മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ കൈകടത്തലിെന്‍റ തെളിവാണിതെന്നും അലി റബീഇ പറഞ്ഞു.

 

നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ച് 130 മില്യന്‍ ഡോളര്‍(ഏകദേശം തൊള്ളായിരം കോടി രൂപ) വിലമതിക്കുന്ന ഇന്ധനമാണ് ഇറാന്‍ മറ്റൊരു കക്ഷിക്കു വില്പന നടത്തിയത്.യൂറോപ്യന്‍ യൂനിയന്റെ  വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു കഴിഞ്ഞ മാസം നാലിനാണ് കപ്പൽ ജിബ്രാൾട്ടർ - ബ്രിട്ടീഷ് അധികൃതർ പിടിച്ചെടുത്തത്.പിന്നീട് ജിബ്രാൾട്ടർ കോടതിയുടെ ഉത്തരവ് പ്രകാരം കപ്പൽ വിട്ടയക്കുകയായിരുന്നു.


Latest Related News