March 09, 2021
March 09, 2021
തെഹ്‌റാന്‍: ന്യൂഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ തീവ്രത കുറഞ്ഞ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. തെളിവില്ലാത്ത ആരോപണങ്ങളാണ് ഇതെന്ന് ഇറാന്‍ പറഞ്ഞതായി അനഡൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തില്‍ ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കാമെന്ന വാഗ്ദാനവും ഇറാന്‍ മുന്നോട്ട് വച്ചു.
ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയില്‍ അസംതൃപ്തരായ ചില മൂന്നാം കക്ഷികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനിക്കുന്നതെന്ന് ഇറാന്‍ പറയുന്നു.
ജനുവരി 29 നാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടാകുന്നത്. ഇതില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി കോര്‍പ്‌സിന്റെ ഖദ്‌സ് ഫോഴ്‌സുമായി ബന്ധമുണ്ടെന്ന് ഒരു ഇന്ത്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ ഏജന്‍സികള്‍ സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും ഇതില്‍ ഖദ്‌സ് ഫോഴ്‌സ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പത്രത്തിലെ റിപ്പോര്‍ട്ട്.
മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളും ക്രൂരമായ ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്താന്‍ തെഹ്‌റാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഇ്ന്ത്യയിലെ ഇറാന്‍ എംബസി വ്യക്തമാക്കി.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.