Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
സൗദി-ഖത്തർ ചർച്ച പ്രശ്നപരിഹാരത്തെ എളുപ്പമാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി 

December 16, 2019

December 16, 2019

ദോഹ : ഖത്തറും സൗദിയും തമ്മിൽ നടന്ന ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ ഏറെ പ്രയോജനം ചെയ്യുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫ് പറഞ്ഞു. ദോഹ ഫോറത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം റോയിട്ടേഴ്‌സ് റിപ്പോർട്ടറുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. സൗദിയും ഖത്തറും തമ്മിൽ ഈയിടെ നടന്ന ചർച്ചകൾ ഗൾഫ് മേഖലയ്ക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് 'തീർച്ചയായും ഗുണം ചെയ്യു'മെന്നായിരുന്നു ജാവേദ് ഷെരീഫിന്റെ മറുപടി.

ചില 'അഭിനേതാക്കൾ' മേഖലയിൽ അധികാരമുറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഗൾഫ് മേഖലയ്ക്ക് മുഴുവൻ നാശനഷ്ടങ്ങളുണ്ടാക്കിയതായും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ,കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാഖിലെ സദ്ധാം ഹുസ്സൈൻ നടത്തിയ ആക്രമണം, ഖത്തറിനെതിരായ ഉപരോധം, യമനിലെ പ്രശ്നങ്ങൾ എന്നിവ മേഖലയിൽ ആധിപത്യമുറപ്പിക്കാനുള്ള തെറ്റായ നീക്കങ്ങളുണ്ടാക്കിയ ദുരന്തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയും കുവൈത്തും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്തിയത് ഇറാനെതിരായ അമേരിക്കയുടെ നീക്കമാണെന്നും ജാവേദ് ഷെരീഫ് കുറ്റപ്പെടുത്തി. 

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി ചർച്ച നടത്തിയതായും വിഷയത്തിൽ നേരിയ പുരോഗതി ഉണ്ടായതായും ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ഈയിടെ സ്ഥിരീകരിച്ചിരുന്നു. 

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News