May 23, 2020
May 23, 2020
ന്യൂഡൽഹി : ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ജൂൺ പതിനഞ്ചോടെ അനുമതി നൽകുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് നടത്തിയ ഓൺലൈൻ ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടക്കത്തിൽ ഭാഗികമായി മാത്രമാണ് രാജ്യാന്തര സർവീസുകൾക്ക് അനുമതി നൽകുക.എന്നാൽ ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബറിന് മുമ്പ് തന്നെ അന്താരാഷ്ട്ര വ്യോമയാന പ്രവർത്തനങ്ങളുടെ വലിയൊരു പങ്കും പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ എയർവേയ്‌സ്,ഇൻഡിഗോ ഉൾപ്പെടെയുള്ള ചില വിമാനക്കമ്പനികൾ മെയ് അവസാനത്തോടെ ഗൾഫിൽ നിന്നും സർവീസ് തുടങ്ങുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രവ്യോമയാന മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
ഇതോടെ ജൂൺ പതിനഞ്ചിന് മുമ്പ് ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കോ തിരിച്ചോ വിമാനസർവീസുകൾ ഉണ്ടായിരിക്കില്ലെന്ന കാര്യത്തിൽ വ്യക്തത കൈവന്നിരിക്കുകയാണ്.അതേസമയം,വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വന്ദേഭാരത് മിഷന് കീഴിലുള്ള പരിമിതമായ രാജ്യാന്തര സർവീസുകൾ തുടരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക