Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭിക്കില്ല; നിശ്ചിതകാലം കാത്തിരിക്കണം

January 31, 2021

January 31, 2021

ദോഹ: കൊവിഡ്-19 രോഗം ബാധിച്ച് ഭേദമായവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്.എം.സി) പകര്‍ച്ചവ്യാധി കേന്ദ്രത്തിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമണി. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ വാക്‌സിന്‍ ലഭിക്കാനായി നിശ്ചിത കാലയളവ് കാത്തിരിക്കണം. രോഗം ബാധിച്ചവര്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന പ്രതിരോധശേഷി മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുമെന്നതിനാലാണ് ഇത്. 

ഖത്തര്‍ നാഷണല്‍ ലൈബ്രറി (ക്യു.എന്‍.എല്‍) ഇന്നലെ 'കൊവിഡ്-19 വാക്‌സിനുകള്‍: വസ്തുതയ്ക്കും വ്യാജവാര്‍ത്തയ്ക്കുമിടയില്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു ഡോ. മുന. 

'പ്രതിരോധശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ കൃത്യമായി അറിയില്ല. ഇപ്പോള്‍ തന്നെ ഒന്നിലധികം തവണ കൊവിഡ്-19 ബാധിച്ചവര്‍ ഉണ്ട്. രോഗം ബാധിച്ചവര്‍ക്ക് പ്രതിരോധശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.' -അവര്‍ പറഞ്ഞു. 

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. 

'വാക്‌സിന്‍ സ്വീകരിച്ച ധാരാളം ആളുകളെ ഞങ്ങള്‍ നിരീക്ഷിച്ചു. കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദന, ശരീരതാപനിലയിലെ നേരിയ വര്‍ധന എന്നീ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് നിരീക്ഷിച്ചത്. അതേസമയം വാക്‌സിന്റെ രണ്ടാമത്തെ ഡോസ് അല്‍പ്പം ശക്തമാണ്. എങ്കിലും രണ്ടാമത്തെ ഡോസിന്റെ പാര്‍ശ്വഫലങ്ങള്‍ രണ്ട് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്നില്ല. ചിലര്‍ക്ക് തളര്‍ച്ച, വയറിളക്കം എന്നിവയും ഉണ്ടാകാം. രണ്ട് ദിവസത്തിനു ശേഷം അവ അപ്രത്യക്ഷമാകും.' -ഡോ. മുന പറഞ്ഞു. 

'വാക്‌സിന്‍ സ്വീകരിച്ചാലും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ തുടരണം. കാരണം വാക്‌സിന്റെ ഫലപ്രാപ്തി 95 ശതമാനമാണ്. രോഗം വരാന്‍ സാധ്യതയുള്ള ബാക്കി അഞ്ച് ശതമാനം അവശേഷിക്കുന്നുണ്ട്.' -അവര്‍ കൂട്ടിച്ചേര്‍ത്തു. 

വിവിധ കമ്പനികളുടെ വാക്‌സിന്‍ ഒരു വ്യക്തി സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 

കൊവിഡ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ പോലും തെറ്റിദ്ധരിപ്പിക്കുന്നു. അതിനാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നോ ലോകാരോഗ്യ സംഘടനയില്‍ നിന്നോ മറ്റ് വിശ്വസിനീയമായ സ്രോതസുകളില്‍ നിന്നോ മാത്രമുള്ള വാര്‍ത്തകളെ ആശ്രയിക്കണമെന്നും ഡോ. മുന പറഞ്ഞു.  


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News