Breaking News
ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് |
ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഐ.എസ് ഭീഷണി, ശബ്ദസന്ദേശം പുറത്ത് 

January 28, 2020

January 28, 2020

ഡമാസ്കസ് : ഇസ്രായേലിനെ ആക്രമിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഇസ്‌ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടതായി എ.എഫ്.പി ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിഹാദി തീവ്രവാദ സംഘടനയുടെ വക്താവ് അബു ഹംസ അൽ ഖുറൈഷിയുടെ 37 മിനുട്ട് ദൈർഘ്യമുള്ള ശബ്ദ സന്ദേശത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് പ്രഖ്യാപിക്കാനിരുന്ന സമാധാന പദ്ധതി തള്ളിക്കളയാനും ആഹ്വനം ചെയ്യുന്നുണ്ട്. അബുബക്കർ അൽ ബാഗ്ദാദിയുടെ മരണത്തിനു ശേഷം ഇസ്‌ലാമിക് സ്റ്റേറ്റ്സിന്റെതായി പുറത്തുവരുന്ന ആദ്യ ശബ്ദസന്ദേശമാണിതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിറിയൻ-ഇറാഖ് സഖ്യ സേനയുടെ സംയുക്ത നീക്കത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തത്.

അതേസമയം,ശബ്ദസന്ദേശം അബു ഹംസ അൽ ഖുറൈഷിയുടെത്‌ തന്നെയാണെന്നതിന് എഫ്.എഫ്.പി ക്ക് സ്ഥിരീകരണമൊന്നുമില്ല. ഇസ്രായേലിനെതിരെ വലിയ നീക്കങ്ങൾ നടത്താൻ ശബ്ദസന്ദേശത്തിൽ ഐ.എസ് പോരാളികളോട് നിർദേശിക്കുന്നുണ്ട്.

 


Latest Related News