Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
സൗദിയിൽ കടന്നും ആക്രമണം,ആയിരത്തിലേറെ ശത്രുസൈനികരെ പിടികൂടിയതായി ഹൂതികൾ 

September 29, 2019

September 29, 2019

Photo : Reuters

സന്‍ആ: തെക്കുപടിഞ്ഞാറന്‍ സൗദിയിലെ നജ്‌റാന്‍ അതിര്‍ത്തിയില്‍ കടന്ന് ആക്രമണം നടത്തിയതായും നിരവധി സൈനിക ഉദ്യോഗസ്ഥരെ പിടികൂടിയതായും ഹൂത്തികള്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് ശത്രു സൈനിക ബ്രിഗേഡുകള്‍ തകര്‍ന്നതായി യെമന്‍ ആസ്ഥാനമായുള്ള വിമതരുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 72 മണിക്കൂര്‍ മുമ്പാണ് നജ്‌റാന്‍ പരിസരത്ത് ആക്രമണം നടത്തിയതെന്നും ഡ്രോണ്‍, മിസൈല്‍, വ്യോമ പ്രതിരോധ യൂണിറ്റുകള്‍ ഇതിനായി ഉപയോഗിച്ചുവെന്നും ഹൂതി വക്താവ് പറഞ്ഞു. നൂറുകണക്കിന് കവചിത വാഹനങ്ങളെയും ആയിരക്കണക്കിന് സഊദി സൈനികരെയും പിടിച്ചെടുത്തതായി ഹൂത്തികളുടെ നേതൃത്വത്തിലുള്ള അല്‍ മസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സൗദി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യെമന്റെ വടക്കന്‍ ഭാഗം നിയന്ത്രിക്കുന്ന ഹൂത്തികള്‍ അടുത്തിടെ സൗദി അറേബ്യയുടെ തെക്കേ അതിര്‍ത്തിയില്‍ തങ്ങളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. സൗദി അരാംകോക്ക് നേരെ സെപ്റ്റംബര്‍ 14 നുണ്ടായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും വിമതര്‍ ഏറ്റെടുത്തിരുന്നു. 


Latest Related News